ന്യൂഡൽഹി : ഇനി മുതൽ സിറപ്പുകളും കഫ് സിറപ്പുകളും മെഡിക്കൽ ഷോപ്പുകളിൽ നിന്ന് നേരിട്ട് വാങ്ങാൻ കഴിയില്ല. കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. 1945-ലെ ഡ്രഗ്സ് റൂൾസിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.(Prescription mandatory for cough syrups in India as government amends Drugs Rules)
1945-ലെ ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ K-ൽ ഉണ്ടായിരുന്ന ‘സിറപ്പുകൾ’ എന്ന വാക്ക് ഒഴിവാക്കിയാണ് ഭേദഗതി. നേരത്തെ, ചില നിബന്ധനകൾക്ക് വിധേയമായി സിറപ്പുകൾ കുറിപ്പടിയില്ലാതെ വിൽക്കാൻ അനുവാദമുണ്ടായിരുന്നു. ഈ ഇളവാണ് ഇപ്പോൾ റദ്ദാക്കിയത്.
ഡ്രഗ്സ് (ഫിഫ്ത് അമെൻഡ്മെന്റ്) റൂൾസ്, 2026 പ്രകാരം ജൂൺ 9-ന് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഡ്രഗ്സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡുമായി കൂടിയാലോചിച്ച ശേഷമാണ് സർക്കാർ ഈ തീരുമാനമെടുത്തത്. മരുന്നുകളുടെ വിൽപനയും ഉപയോഗവും കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 2025 ഡിസംബർ 29-ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്മേൽ പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട കക്ഷികളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷമാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. ഇതോടെ രാജ്യത്തെ മരുന്ന് വിതരണത്തിലും വിൽപനയിലും കർശനമായ നിയന്ത്രണങ്ങൾ വരും. ഡോക്ടറുടെ കൃത്യമായ നിർദ്ദേശപ്രകാരം മാത്രമേ ഇനി കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള സിറപ്പുകൾ രോഗികൾക്ക് ലഭിക്കുകയുള്ളൂ.
Story Summary
The Union Ministry of Health and Family Welfare has amended the Drugs Rules, 1945, making a doctor’s prescription mandatory for purchasing syrups, including cough syrups. This amendment removes syrups from the list of medicines exempt from regulatory requirements under Schedule K, ensuring that all such medications are sold only under professional medical supervision to regulate their distribution and use.

