പട്ന: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ബി.ജെ.പിയുടെ കുത്തക മണ്ഡലമായിരുന്ന ബാങ്കിപ്പൂരിൽ ജന സൂരാജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിന് വൻ മുന്നേറ്റം. ബാങ്കിപ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബി.ജെ.പി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയെക്കാൾ പതിനയ്യായിരത്തിനടുത്ത് വോട്ടുകളുടെ വ്യക്തമായ ലീഡാണ് പ്രശാന്ത് കിഷോർ നേടിയിരിക്കുന്നത്.(Prashant Kishor Jan Suraaj Party Leads Bankipur Bypoll Victory Over BJP)
1995 മുതൽ ബി.ജെ.പിയുടെ ശക്തമായ കോട്ടയായിരുന്ന ബാങ്കിപ്പൂരിൽ പ്രശാന്ത് കിഷോർ വിജയം ഉറപ്പിച്ചതോടെ വോട്ടർമാർക്ക് നന്ദി അറിയിച്ച് ഭാര്യ ഡോ. ജാഹ്നവി ദാസ് രംഗത്തെത്തി. ബാങ്കിപ്പൂരിലെ ജനങ്ങൾക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നതായും പ്രശാന്ത് കിഷോറിന്റെ കഠിനാധ്വാനത്തിന് ലഭിച്ച ഫലമാണിതെന്നും അവർ പ്രതികരിച്ചു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സ്ഥാനാർത്ഥിയെ മാറ്റേണ്ടി വന്നതും ശക്തനായ എതിരാളിയായി പ്രശാന്ത് കിഷോർ പ്രചാരണ രംഗത്ത് നിലയുറപ്പിച്ചതുമാണ് ബി.ജെ.പിക്ക് തിരിച്ചടിയായത്. ജന സൂരാജ് പാർട്ടി രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയത്തിലേക്കാണ് പ്രശാന്ത് കിഷോർ നീങ്ങുന്നത്. ഇത് ബിഹാർ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Story Summary
Jan Suraaj party founder Prashant Kishor has taken a massive lead of nearly 15,000 votes in the Bankipur Assembly by-election, dismantling BJP’s stronghold since 1995. His wife, Dr. Jahnavi Das, thanked voters for the overwhelming support as victory became almost certain for Kishor over BJP rival Neeraj Kumar Sinha.


