ഇന്ത്യയിൽ പുതിയ ഇനം ഫംഗസ് ബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ച രണ്ടുപേരും മരിച്ചു
Nov 23, 2021, 21:07 IST
ന്യൂഡല്‍ഹി: രാജ്യത്ത് ആസ്പര്‍ജില്ലസ് ലെന്റുലസ് എന്ന പുതിയ ഫംഗസ് ബാധ സ്ഥിരീകരിച്ച രണ്ടുപേര്‍ മരിച്ചു. ഡല്‍ഹി എയിംസില്‍ കഴിഞ്ഞിരുന്ന 50ഉം 40ഉം വയസ്സുള്ള രണ്ടുപേരാണ് മരിച്ചത്. ശ്വാസകോശ രോഗമായ സിഒപിഡി ബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുളളതാണ് ഈ പുതിയതരം ഫംഗസ്ബാധ.ആരോഗ്യനില വഷളായതിത്തെുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി എയിംസില്‍ പ്രവേശിപ്പിച്ചത്. ചികിത്സ തുടര്‍ന്നെങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സാധിച്ചില്ല. ആന്റിബയോട്ടിക്‌സ്, ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കിയെങ്കിലും പ്രയോജനം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.ശ്വസതടസ്സം, പനി, ചുമ, എന്നീ ലക്ഷണങ്ങളോടെയാണ് രണ്ടാമത്തെ രോഗിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ചികിത്സകൊണ്ട് യാതൊരുവിധ പുരോഗതിയും ഉണ്ടായില്ല. മരുന്നുകള്‍ നല്‍കിയെങ്കിലും അവയവങ്ങള്‍ക്കുണ്ടായ തകരാറിനെത്തുടര്‍ന്ന് രണ്ടാമത്തെ രോഗിയും മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.2005 ലാണ് ഈ ഫംഗസിനെ സംബന്ധിച്ച വിശദാംശകള്‍ ആദ്യമായി പുറത്തുവന്നത്. പിന്നീട് വിവിധ രാജ്യങ്ങളില്‍ ആസ്പര്‍ജില്ലസ് ലെന്റുലസ് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു.