മുംബൈ: ഐടി ഭീമനായ ടിസിഎസുമായി (Nashik Court Bail Nida Khan TCS Conversion Case) ബന്ധപ്പെട്ട ബിപിഒ കേന്ദ്രത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന ലൈംഗിക പീഡന, നിർബന്ധിത മതപരിവർത്തനക്കേസിലെ മുഖ്യപ്രതി നിദ ഖാന് (Nida Khan) മഹാരാഷ്ട്രയിലെ നാസിക് കോടതി കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. എന്നാൽ കേസിൽ ഉൾപ്പെട്ട മറ്റ് സഹപ്രതികളായ ഡാനിഷ് ഷെയ്ഖിന്റെ ജാമ്യാപേക്ഷ കോടതി പൂർണ്ണമായി തള്ളി. അഡീഷണൽ സെഷൻസ് ജഡ്ജ് (നാസിക് റോഡ് കോടതി) കെ.ജി. ജോഷിയാണ് കേസിൽ നിർണ്ണായക വിധി പ്രസ്താവിച്ചത്.
ഡാനിഷ് ഷെയ്ഖിനെതിരെയുള്ള കുറ്റങ്ങൾ അതീവ ഗുരുതര സ്വഭാവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, ഇയാൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താനും ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാനും നിയമത്തിൽ നിന്ന് ഒളിവിൽ പോകാനുമുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്. അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ട മൂന്നാമനായ തൗസിഫ് അക്തറിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
3000 പേജുള്ള കുറ്റപത്രം
കഴിഞ്ഞ മെയ് മാസത്തിൽ 42 ദിവസത്തോളം നീണ്ട ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന നിദ ഖാനെ ഛത്രപതി സംഭീജനഗറിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തത്. ഒപ്പം ജോലി ചെയ്തിരുന്ന 23 വയസ്സുള്ള യുവതിയുടെ പരാതിയിലാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്. ഓഫീസിലെ വനിതാ ജീവനക്കാരെ കേന്ദ്രീകരിച്ച് പ്രത്യേക വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി നിർബന്ധിതമായി ഇസ്ലാമിക മതവിശ്വാസം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് നിദ ഖാന് മേലുള്ള പ്രധാന കുറ്റം. ഇരകളെ നിർബന്ധിച്ച് ഹിജാബും ബുർഖയും ധരിപ്പിക്കുക, നിസ്കരിക്കാൻ പ്രേരിപ്പിക്കുക, പാകിസ്ഥാൻ ക്ലറിക്കുകളുടെയും സക്കീർ നായിക്കിന്റെയും വിവാദ പ്രസംഗങ്ങളുടെ വീഡിയോകൾ കാണിക്കുക തുടങ്ങിയ ഗുരുതര ആരോപണങ്ങൾ അടങ്ങിയ 3000 പേജുള്ള കുറ്റപത്രമാണ് എസ്‌ഐടി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ഇതിനുപുറമേ, ഇരയാക്കപ്പെട്ട യുവതിക്ക് മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് അവിടേക്ക് കടത്താൻ ശ്രമിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനാൽ നിദ ഖാന് അന്താരാഷ്ട്ര ലഹരി-മതപരിവർത്തന ശൃംഖലകളുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ (BNS) ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തൽ എന്നീ വകുപ്പുകൾക്ക് പുറമേ, പരാതിക്കാരി പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയായതിനാൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) കടുത്ത വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
Story Summary: A local sessions court in Nashik has granted conditional bail to Nida Khan, the prime accused in the high-profile sexual harassment and forced religious conversion case linked to a TCS-connected BPO unit. However, Additional Sessions Judge K.G. Joshi rejected the bail application of co-accused Danish Shaikh, observing that the charges against him were grave and raised concerns regarding evidence tampering or witness intimidation. A third accused, Tausif Akhtar, was also granted bail. Khan, who was apprehended in May after a 42-day police hunt, allegedly pressured female Hindu colleagues into religious conversion using controversial speeches and materials. The case, investigated by an SIT, involves a 3,000-page chargesheet with additional sections under the SC/ST Atrocities Act.

