Times Kerala

 ബി.ജെ.പി നേതാവിന്റെ മകൾക്ക് മുസ്‍ലിം വരൻ; പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ; ഒടുവിൽ വിവാഹം വേണ്ടെന്നു വെച്ചു

 
 ബി.ജെ.പി നേതാവിന്റെ മകൾക്ക് മുസ്‍ലിം വരൻ; പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ; ഒടുവിൽ വിവാഹം വേണ്ടെന്നു വെച്ചു
 

മുസ്ലീം യുവാവുമായുള്ള ബിജെപി നേതാവിന്റെ മകളുടെ വിവാഹം റദ്ദാക്കി. ഹിന്ദുത്വ സംഘടനകളുടെ സമ്മർദത്തെ തുടർന്നാണ് വിവാഹം ഉപേക്ഷിച്ചത്. ഉത്തരാഖണ്ഡിലെ പൗരി പ്രദേശത്തെ ബിജെപി നേതാവും മുൻ എംഎൽഎയുമായ യശ്പാൽ ബെനാത്തിന്റെ മകളുടെ വിവാഹമാണ് മെയ് 28 ണ് നടത്താൻ നിശ്ചയിച്ചിരുന്നത്.ഇതിനായുള്ള  ഒരുക്കങ്ങളും പൂർത്തിയായിരുന്നു. എന്നാൽ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ബി.ജെ.പി നേതാക്കളിൽ നിന്നും ഹിന്ദുത്വ സംഘടനകളിൽ നിന്നും വൻ സമ്മർദ്ദമാണ് ഉയർന്നത്.വിവാഹത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

‘മകളുടെ സന്തോഷം കണക്കിലെടുത്തായിരുന്നു തീരുമാനം. പക്ഷേ വിമർശനം ഉയർന്ന പശ്ചാത്തലതിൽ ഇനി പൊതുജനങ്ങളുടെ ശബ്ദം കൂടി കേൾക്കണം. പൗരി നഗരത്തിൽ മെയ് 28 ന് നടക്കാനിരുന്ന വിവാഹം റദ്ദാക്കി.’- യശ്പാൽ ബെനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുസ്ലീം യുവാവുമായുള്ള വിവാഹം ഉറപ്പിച്ചതിൽ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകൾ ഝന്ദ ചൗക്കിൽ യശ്പാലിന്റെ കോലം കത്തിച്ചിരുന്നു. വിഎച്ച്പി, ഭൈരവസേന, ബജ്‌റംഗദൾ തുടങ്ങിയ സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

Related Topics

Share this story