മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ഏഴ് മാസം പ്രായമുള്ള ആൺകുഞ്ഞിന്റെ മരണത്തിൽ സ്വന്തം ഭാര്യക്കെതിരെ കൊലക്കുറ്റ ആരോപണവുമായി ഭർത്താവ് രംഗത്ത് (Meerut Infanticide Extramarital Affair Dispute). പരപുരുഷ ബന്ധത്തിന് കുഞ്ഞ് തടസ്സമാകാതിരിക്കാൻ ഭാര്യ തങ്ങളുടെ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. തിങ്കളാഴ്ച മീററ്റിലെ മുണ്ടാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം പുറത്തുവന്നത്. അമിത് എന്നയാളാണ് തന്റെ ഭാര്യക്കെതിരെ പോലീസിനെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ മേയ് 30-നായിരുന്നു അമിതിന്റെ ഏഴ് മാസം പ്രായമുള്ള മകൻ രുദ്രാൻഷ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ആ സമയത്ത് അമിത് വീട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടിക്ക് കടുത്ത അസുഖമായിരുന്നുവെന്ന് ഭാര്യ വിശ്വസിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കളും ഗ്രാമവാസികളും ചേർന്ന് മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തിൽ സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമിത്, അവരുടെ മൊബൈൽ ഫോണിലെ കോൾ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു യുവാവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വീട്ടിൽ കടുത്ത തർക്കമുണ്ടാവുകയും, തുടർന്ന് താൻ തന്നെയാണ് കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഭാര്യ സമ്മതിച്ചതായും അമിത് പോലീസിനോട് പറഞ്ഞു. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് കുഞ്ഞിനെ വകവരുത്തിയ ശേഷം അസുഖം മൂലമാണ് മരിച്ചതെന്ന് പറഞ്ഞ് ഭാര്യ എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണവും നിയമനടപടികളും ആരംഭിച്ചതായി കിത്തോർ സർക്കിൾ ഓഫീസർ പ്രമോദ് കുമാർ സിംഗ് വ്യക്തമാക്കി.
Summary: In a shocking incident reported from Meerut in Uttar Pradesh, a father has approached the police accusing his wife of murdering their seven-month-old son to pursue an extramarital affair. The complainant, Amit, stated that his infant son, Rudransh, passed away on May 30 while he was away, and the family buried the child believing the mother’s claim that the death was caused by a sudden illness.

