ബെലഗാവി: കാമുകിക്കൊപ്പം ജീവിക്കാൻ വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കർണാടകയിലെ ബെലഗാവിയിൽ പിടിയിലായി. ഷിൻഡിക്കുറബെറ്റ് ഗ്രാമത്തിലെ സന്തോഷ് പട്ടായത്താണ് ഭാര്യ സക്കുബായി പട്ടായത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ക്ഷേത്രത്തിൽ പോയി മടങ്ങുന്ന വഴി, അമ്പലത്തിലെ പ്രസാദമാണെന്ന് പറഞ്ഞ് ജൂസിൽ എലിവിഷവും പൊടിച്ച വളക്കഷ്ണങ്ങളും കലർത്തി നൽകിയ ശേഷമാണ് ഇയാൾ കൃത്യം നടത്തിയത്. (Man Kills Wife For Lover)
മരുന്ന് നൽകിയ ശേഷം അവശയായ യുവതിയെ വഴിയിൽ വെച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം ഒരു വാഹനാപകടമാണെന്ന് വരുത്തിത്തീർക്കാൻ യുവതിയുടെ മൃതദേഹത്തിന് മുകളിലേക്ക് ബൈക്ക് മറിച്ചിടാനും പ്രതി ശ്രമിച്ചു. മണിക്കൂറുകളോളം മൃതദേഹത്തിന് സമീപം കാത്തുനിന്ന ശേഷം ഇയാൾ തന്നെയാണ് പോലീസിനെ വിളിച്ച് വിവരമറിയിച്ചത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയതോടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഒമ്പത് വർഷം മുൻപാണ് സക്കുബായിയും സന്തോഷും വിവാഹിതരായത്. എന്നാൽ ഗ്രാമത്തിലെ മറ്റൊരു വിധവയുമായുള്ള നാല് വർഷത്തെ പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
Summary: A man in Karnataka’s Belagavi district, Santosh Patayat, has been arrested for murdering his wife, Sakkubai, by poisoning her with rat poison and crushed glass before strangling her. Attempting to disguise the crime as a road accident, the accused confessed during police interrogation that he committed the act to continue a long-standing affair with a woman from his village.

