ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള അതിനിർണ്ണായകമായ ചർച്ചകൾ ഇന്ന് 10 ജൻപഥിൽ നടക്കും. രാവിലെ 11:30-ന് സോണിയ ഗാന്ധിയുടെ വസതിയിൽ വെച്ച് ഹൈക്കമാൻഡ് പ്രതിനിധികളും കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളും കൂടിക്കാഴ്ച നടത്തും. കെ. മുരളീധരൻ, കെ. സുധാകരൻ, വി.എം. സുധീരൻ, എം.എം. ഹസൻ എന്നീ മുൻ കെപിസിസി അധ്യക്ഷന്മാരെ ഹൈക്കമാൻഡ് നേരിട്ട് ചർച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.(Kerala CM Selection High Command Meeting At 10 Janpath Today)
മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ സോണിയ ഗാന്ധി അന്തിമ തീരുമാനമെടുക്കണമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നിലപാട്. രാഹുൽ ഗാന്ധിക്കും ഖർഗെയ്ക്കും കെ.സി. വേണുഗോപാലുമായുള്ള അടുത്ത ബന്ധം പരിഗണിക്കുമ്പോൾ, തീരുമാനം നിഷ്പക്ഷമായിരിക്കാൻ സോണിയ ഗാന്ധി ഇടപെടണമെന്നാണ് പാർട്ടിയിലെ ധാരണ.
തെരഞ്ഞെടുപ്പ് ഫലം വന്ന് എട്ട് ദിവസമായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികൾ കടുത്ത അതൃപ്തിയിലാണ്. ഹൈക്കമാൻഡ് നിരീക്ഷകരുടെ റിപ്പോർട്ട് പ്രകാരം അമ്പതിലേറെ എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനുണ്ട്. എംഎൽഎമാരുടെ പിന്തുണയ്ക്ക് തന്നെയാകും ഹൈക്കമാൻഡ് പ്രഥമ പരിഗണന നൽകുക. ഇന്ന് രാത്രിയോടെ തന്നെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
Story Summary
The high-level meeting to finalize Kerala’s Chief Minister is set to take place today at 10 Janpath with senior Congress leaders from the state. While KC Venugopal reportedly holds the majority support among MLAs, the final call rests with Sonia Gandhi to ensure a fair decision amidst growing frustration from UDF allies.

