ലുവാങ് പ്രബാംഗ്: ലാവോസിൽ നിന്നും കംബോഡിയയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്ന ‘ദുരനുഭവം’ അനുഭവം പങ്കുവെച്ച് ഇന്ത്യൻ സോളോ ട്രാവലറായ അന്നപൂർണ്ണ ( Indian Tourist Discrimination Laos Airport). ലാവോസിലെ ലുവാങ് പ്രബാംഗ് വിമാനത്താവളത്തിൽ വെച്ച് വിമാനക്കമ്പനി ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ പണം കാണിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് യുവതിയുടെ പരാതി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.
വിയറ്റ്‌നാം എയർലൈൻസിൽ യാത്ര ചെയ്യാനെത്തിയ അന്നപൂർണ്ണയോട് കൈവശം 400 യുഎസ് ഡോളർ പണമായി ഉണ്ടോ എന്ന് ഉദ്യോഗസ്ഥർ ചോദിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും യാത്രാ രേഖകളും കാണിച്ചിട്ടും ഉദ്യോഗസ്ഥർ വഴങ്ങിയില്ലെന്ന് യുവതി ആരോപിക്കുന്നു. രണ്ടാഴ്ച മുമ്പ് താൻ കംബോഡിയയിൽ പോയിരുന്നതാണെന്നും അന്ന് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും യുവതി വ്യക്തമാക്കി. ഇന്ത്യൻ സഞ്ചാരികളോട് വിദേശ രാജ്യങ്ങളിൽ വിവേചനം കാണിക്കുന്നുണ്ടെന്നും വെള്ളക്കാരെ സ്വീകരിക്കുന്ന അതേ ബഹുമാനം ഇന്ത്യക്കാർക്ക് ലഭിക്കുന്നില്ലെന്നും വീഡിയോയിൽ അന്നപൂർണ്ണ പറയുന്നു.
View this post on Instagram
View this post on Instagram
വിമാനക്കമ്പനി ജീവനക്കാരുടെ ഭാഗത്തുനിന്നാണ് ഈ മോശം പെരുമാറ്റം ഉണ്ടായതെന്നും ഇമിഗ്രേഷൻ അധികൃതർക്ക് ഇതിൽ പങ്കില്ലെന്നും അവർ പിന്നീട് വ്യക്തമാക്കി. ഇത്തരം നിയമങ്ങൾ ഉണ്ടെങ്കിൽ അത് ഔദ്യോഗികമായി അറിയിക്കണമെന്നും വിമാനക്കമ്പനി ജീവനക്കാർ തോന്നിയതുപോലെ പെരുമാറരുതെന്നും അന്നപൂർണ്ണ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിദേശ രാജ്യങ്ങളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതെളിച്ചിരിക്കുന്നത്.
Summary: Annapurna, an Indian solo traveler, shared her traumatic experience at Luang Prabang airport in Laos. She claimed that Vietnam Airlines staff insisted she show $400 in cash before boarding a flight to Cambodia, despite her having valid travel documents and bank statements. Her viral video has sparked a debate on the treatment of Indian tourists in Southeast Asia.

