Description
Digital Voice of Kerala
Monday, April 20, 2026

Digital Voice of Kerala
HomeNationalഹരിയാനയിൽ ദമ്പതികളെയും മൂന്ന് വയസ്സുകാരിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ്...

ഹരിയാനയിൽ ദമ്പതികളെയും മൂന്ന് വയസ്സുകാരിയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടടുത്തു | Haryana Family Suicide Kurukshetra

🎙️ Latest Podcast

 

കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ദമ്പതികളെയും മൂന്ന് വയസ്സുള്ള മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രേം നഗർ കോളനിയിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം (Haryana Family Suicide Kurukshetra). കുട്ടിയുടെ മാറാത്ത അസുഖത്തെത്തുടർന്നുള്ള മാനസിക വിഷമമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

റെയിൽവേ മെയിൽ സർവീസിൽ ജോലി ചെയ്തിരുന്ന ജതീന്ദർ കുമാർ (30), ഭാര്യ മഞ്ജു (28), മകൾ അദ്വിക എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 6:30-ഓടെയാണ് വീട്ടിൽ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരും മരിച്ചിരുന്നു. മകളുടെ ദീർഘകാലമായുള്ള അസുഖം മൂലം കുടുംബം വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്.

ജതീന്ദറിന്റെ പിതാവ് ആറ് മാസം മുൻപാണ് മരിച്ചത്. ജതീന്ദറിന്റെ അമ്മ ബിംല ദേവിയും വിദേശത്തുള്ള സഹോദരൻ പ്രതീക് കുമാറുമാണ് ഈ കുടുംബത്തിലെ മറ്റ് അംഗങ്ങൾ. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. കൃഷ്ണ ഗേറ്റ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബൽജിത് സിംഗിന്റെ നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Summary: A couple and their three-year-old daughter were found dead in their home in Kurukshetra, Haryana, on Monday. Identified as Jatinder Kumar, his wife Manju, and daughter Advika, the family was reportedly under severe distress due to the child’s prolonged illness. Police recovered a suicide note from the scene and have initiated an investigation. Jatinder worked with the Railway Mail Service.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.