കാൺപൂർ: നിരവധി തവണ പരിശ്രമിച്ചിട്ടും സർക്കാർ ജോലി ലഭിക്കാത്തതിലുള്ള മനോവിഷമത്തെത്തുടർന്ന് 23-കാരനായ ബിടെക് ബിരുദധാരി ആത്മഹത്യ ചെയ്തു (Government Job Aspirant Suicide). കാൺപൂരിലെ ഗോവിന്ദ് നഗറിലുള്ള വസതിയിലാണ് ആനന്ദ് കുമാർ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2024-ൽ ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ഗോൾഡ് മെഡൽ ആനന്ദ് നേടിയിട്ടുണ്ട്.
“ക്ഷമിക്കണം അച്ഛാ, സർക്കാർ ജോലി നേടാനായി ഏകദേശം 50 തവണ ഞാൻ ശ്രമിച്ചു, പക്ഷേ വിജയിച്ചില്ല. ദയവായി എന്നോട് ക്ഷമിക്കണം” എന്ന് ഇംഗ്ലീഷിലെഴുതിയ അഞ്ച് വരികളുള്ള ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുടുംബം സഹോദരന്റെ വിവാഹ നിശ്ചയത്തിനായി ബിഹാറിലേക്ക് പോയ സമയത്താണ് യുവാവ് തന്റെ മുറിയിൽ തൂങ്ങിമരിച്ചത്. വീട്ടിലെത്തിയ സഹായി മറുപടി ലഭിക്കാത്തതിനെത്തുടർന്ന് അയൽക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പഠനത്തിന് ശേഷം ഒരു വർഷം പവർ ഗ്രിഡിൽ അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയ ആനന്ദ്, തുടർന്ന് റെയിൽവേ, എസ്എസ്സി, ബാങ്ക് തുടങ്ങിയ വിവിധ മേഖലകളിലെ മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു. എന്നാൽ തുടർച്ചയായ പരാജയങ്ങൾ യുവാവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നുവെന്ന് പിതാവ് രാജ്കുമാർ പറഞ്ഞു. മികച്ച അക്കാദമിക് മികവുണ്ടായിട്ടും സർക്കാർ ജോലി ലഭിക്കാത്തതിലുള്ള നിരാശയാണ് ആനന്ദിനെ ഇങ്ങനെയൊരു കടുംകൈക്ക് പ്രേരിപ്പിച്ചത്.
Summary: Anand Kumar, a 23-year-old BTech gold medalist, died by suicide in Kanpur, leaving a note apologizing to his father for failing to secure a government job after approximately 50 attempts. Despite his impressive academic background, which included topping his college in 2024, the continuous pressure of unsuccessful competitive examinations led him to take this tragic step.


