കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മലയാളി യുവതികളെ ദുബായിലേക്ക് കടത്തി ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സെക്സ് റാക്കറ്റ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ കഴിഞ്ഞദിവസം മാവേലിക്കരയിൽ നിന്ന് പിടിയിലായ തിരുവനന്തപുരം ചാരുമൂട് സ്വദേശി ബിലാലാണ് യുവതികളെ വിദേശത്തേക്ക് കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയെന്ന് പോലീസ് കണ്ടെത്തി.(Kochi Modelling Sex Racket Case Key Accused Bilal Arrested Remand Report Against Sindhu)
കേസിൽ ഒന്നാം പ്രതിയായ സിന്ധുവിനെ ബിലാൽ ദുബായിൽ വെച്ചാണ് പരിചയപ്പെടുന്നത്. സിന്ധുവിന്റെ പേരിൽ ദുബായിലുള്ള ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ മറവിലാണ് പെൺകുട്ടികൾക്ക് വിസ എടുത്തുനൽകിയതും കെണിയിൽപ്പെടുത്തിയതും. ഇത് ബിലാലിന്റെ കൃത്യമായ ആസൂത്രണത്തിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ദുബായിൽ ഫാഷൻ ഷോകളിൽ പങ്കെടുപ്പിക്കാം എന്ന് വിശ്വസിപ്പിച്ചാണ് കേരളത്തിൽ നിന്നുള്ള മോഡലുകളായ യുവതികളെ ഇവർ വിദേശത്ത് എത്തിച്ചിരുന്നത്. അവിടെയെത്തിച്ച ശേഷം മാസങ്ങളോളം മാരക ലഹരിമരുന്നുകൾ ശരീരത്തിൽ കുത്തിവെച്ചാണ് യുവതികളെ പീഡിപ്പിച്ചിരുന്നത്. ദുബായിൽ ഒട്ടനവധി വ്യാജ പേരുകളിൽ അറിയപ്പെട്ടിരുന്ന ബിലാലിന്റെ ഫോൺ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. വിദേശത്തുള്ള ഇടപാടുകാർക്ക് കൈമാറാനായി സൂക്ഷിച്ച നൂറുകണക്കിന് യുവതികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക ടെലഗ്രാം ഗ്രൂപ്പുകൾ തന്നെ ഈ റാക്കറ്റ് പ്രവർത്തിപ്പിച്ചിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ബിലാൽ, ശ്രീകുമാർ തുടങ്ങി പല പേരുകളിലാണ് ഇയാൾ വിവിധയിടങ്ങളിൽ താമസിച്ചിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം, കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സിന്ധുവിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവർക്ക് കേരളത്തിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഇരകളായ പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ചുകൊടുത്ത് സിന്ധു വിലപേശൽ നടത്തിയതിന്റെ വാട്സ്ആപ്പ് ചാറ്റുകളും സ്ക്രീൻഷോട്ടുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ദുബായിൽ വെച്ച് പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത് സിന്ധുവാണെന്ന ഞെട്ടിക്കുന്ന വിവരവും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് കൊച്ചി പോലീസ്.
Story Summary
Police have revealed that Bilal, arrested in connection with the Kochi modeling-sex racket case, was the kingpins who trafficked young women to Dubai. Bilal operated under various aliases and used Telegram groups to share women’s photos, while the prime accused, Sindhu, captured videos of the gang rapes and has been remanded for 14 days.

