തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബി.ജെ.പി ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടി രൂപയെത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി പി. അക്ഷയ്. ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫണ്ടിന് പുറമെയാണ് സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്ക് ഈ പണമെത്തിയതെന്നും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിൽ വീണ്ടും ഒരു കോടി രൂപ കൂടി കൊണ്ടുവന്നുവെന്നും അക്ഷയ് മാധ്യമങ്ങളോട് പറഞ്ഞു.(Thrissur BJP Office Black Money Allegation, Former Thrissur BJP Office Secretary Alleges Black Money Arrival)
കള്ളപ്പണ ഇടപാടുകൾ കണ്ടുപിടിച്ചതിലുള്ള വൈരാഗ്യം മൂലമാണ് തന്നെ സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ പാർട്ടി നേതാക്കളായിരിക്കുമെന്നും അക്ഷയ് കൂട്ടിച്ചേർത്തു. സംഘടനാ സെക്രട്ടറിയുടെ മുറിയിൽ വെച്ചാണ് പണം വിതരണം ചെയ്തത്. ഇതിൽ ഭൂരിഭാഗവും നേതാക്കൾ സ്വന്തം പോക്കറ്റിലാക്കി. പണം കൈകാര്യം ചെയ്യാനായി ഒരു വീട് വാടകയ്ക്കെടുത്തിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സംഘടനാ സെക്രട്ടറി, അദ്ദേഹത്തിന്റെ ഡ്രൈവർ അടക്കമുള്ളവർ എന്നിവരാണ് പണമിടപാടിന് പിന്നിൽ. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ട് ദിവസം മുമ്പാണ് പണം ഓഫീസിലെത്തിച്ചത്. പണമെത്തിച്ച സമയത്ത് ഓഫീസിലെ സി.സി.ടി.വി ക്യാമറകൾ ഓഫ് ചെയ്യാൻ നിർദ്ദേശമുണ്ടായിരുന്നു. ഈ വിവരങ്ങൾ തൃശൂർ സിറ്റി പ്രസിഡന്റിനെ അറിയിച്ചതിനാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അക്ഷയ് ഉന്നയിച്ച ആരോപണങ്ങൾ ബി.ജെ.പി തൃശൂർ ജില്ലാ നേതൃത്വം പൂർണ്ണമായും നിഷേധിച്ചു.
Story Summary
Former BJP office secretary P. Akshay has alleged that ₹25 crore in black money packed in 17 sacks arrived at the BJP Thrissur district office during election time. He further claimed that he was ousted from his post for exposing the illegal transactions to the party leadership and expressed concern for his safety.


