ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന് (DRDO) നേരെ വൻ സൈബർ ആക്രമണം നടന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും സ്ഥിരീകരിക്കാത്തതാണെന്നും ഔദ്യോഗിക പ്രതികരണം. നിലവിൽ ഡി.ആർ.ഡി.ഒ ശൃംഖലയിൽ സജീവമായ സൈബർ ആക്രമണമോ, അനുമതിയില്ലാത്ത ശൃംഖല കടന്നുകയറ്റമോ, വിവര ചോർച്ചയോ നടന്നിട്ടില്ലെന്ന് മുതിർന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.(DRDO Denies Cyber Attack Reports Defense Ministry Clarifies Dark Web Leak)
ഡി.ആർ.ഡി.ഒ-യുടെ രഹസ്യ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം. പ്രചരിക്കുന്ന ഡാറ്റകളിൽ ഭൂരിഭാഗവും തന്ത്രപ്രധാനമല്ലാത്തതും രഹസ്യസ്വഭാവമില്ലാത്തതുമാണ്.
വിവരങ്ങൾ പുതിയതാണെന്നും അതീവ രഹസ്യമാണെന്നും തോന്നിപ്പിക്കാൻ ഹാക്കർമാർ പഴയ രേഖകളിൽ മാറ്റം വരുത്തുകയായിരുന്നു. 2020-2022 കാലയളവിലെ പഴയ വിവരങ്ങളാണ് പുതിയതെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. നിലവിൽ പ്രചരിക്കുന്ന രേഖകൾ നിരന്തരം പരിഷ്കരിക്കപ്പെട്ടവയായതിനാൽ അവയ്ക്ക് ഇപ്പോൾ പ്രസക്തിയില്ല. പണമുണ്ടാക്കാനും പൊതുജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാനും വേണ്ടിയാണ് ഭീഷണി ഉയർത്തുന്നവർ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഡാർക്ക് വെബിൽ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
Story Summary
Defense officials dismissed media reports of an active cyberattack or data breach at DRDO as incorrect and unverified. Investigations revealed that the data being circulated on the dark web is unclassified, outdated from 2020-2022, and fabricated by threat actors for financial gain to create panic.


