ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ കൈലാഷ് ഹിൽസിൽ സിവിൽ സർവീസ് ഉദ്യോഗാർത്ഥിയായ 21-കാരിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി രാഹുൽ മീണയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു (Delhi IRS officer daughter murder). കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ 10 മണിക്കൂറിനുള്ളിൽ ദ്വാരകയിലെ ഒരു ഹോട്ടലിൽ നിന്നാണ് സ്പെഷ്യൽ സെൽ പിടികൂടിയത്.
കൊല്ലപ്പെട്ട യുവതിയുടെ വീട്ടിൽ 18 മാസത്തോളം ജോലി ചെയ്തിരുന്നയാളാണ് 19-കാരനായ രാഹുൽ മീണ. അയൽക്കാരിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ കടം വാങ്ങി തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് രണ്ട് മാസം മുൻപാണ് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കുടുംബം താക്കോൽ സൂക്ഷിക്കുന്ന സ്ഥലം കൃത്യമായി അറിയാമായിരുന്ന പ്രതി, മാതാപിതാക്കൾ ജിമ്മിൽ പോയ സമയം നോക്കി വീട് തുറന്ന് അകത്തുകയറുകയായിരുന്നു. മറ്റ് ജോലിക്കാർ എത്തുന്നതിന് മുൻപ് തന്നെ കൊലപാതകം നടത്തി ഇയാൾ രക്ഷപ്പെട്ടു.
ഡൽഹിയിലെ കൊലപാതകത്തിന് തൊട്ടടുത്ത ദിവസം മുൻപ് രാജസ്ഥാനിലെ സ്വന്തം നാട്ടിൽ വെച്ച് ഇയാൾ മറ്റൊരു യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും അവിടെയും ഇയാൾക്കെതിരെ കേസുണ്ടെന്നും പോലീസ് കണ്ടെത്തി. യുവതിയെ ലൈംഗികമായി ആക്രമിച്ച ശേഷം മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പ്രതിയുടെ പക്കൽ നിന്ന് യുവതിയുടെ മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു.
Summary: Delhi Police arrested the prime suspect, Rahul Meena, in the murder case of a senior IRS officer’s daughter within 10 hours of the crime. The 19-year-old former domestic help was apprehended from a hotel in Dwarka after he strangled the victim with a phone charger cable.

