കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിലുള്ള ദേവ്ച ഗ്രാമത്തിൽ വൻ റെയ്ഡ്. മുൻ സർക്കാർ ബസ് ഡ്രൈവറായ മിനാർ മണ്ഡലിന്റെ രണ്ടു നില വീട്ടുപറമ്പിൽ നിന്ന് 28.5 കോടിയോളം രൂപയുടെ നോട്ടുകെട്ടുകളും 21.5 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കട്ടികളും പിടിച്ചെടുത്തു. രണ്ട് ട്രങ്കുകളിൽ നിറച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.(Birbhum Police Raid Seizes Cash And Gold Worth Crores From Retired Bus Driver House)
റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേർന്നാണ് പുലർച്ചെ മുതൽ തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്തെ പ്രമുഖ ക്വാറി ഉടമയും കന്നുകാലി കടത്ത് കേസ് പ്രതിയുമായ തുളു മണ്ഡലിന്റെ അടുത്ത ബന്ധുവാണ് മിനാർ മണ്ഡൽ. സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച ശേഷം തുളു മണ്ഡലിന്റെ ക്വാറി ടോൾ ബൂത്തുകളിൽ നിന്ന് നികുതി പിരിക്കുന്ന ചുമതല മിനാറിനായിരുന്നു. ഇത്തരത്തിൽ സർക്കാരിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ മിനാറും സംഘവും വെട്ടിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
പണം എണ്ണുന്നതിനായി അഞ്ച് മെഷീനുകളും സ്വർണ്ണം തൂക്കുന്നതിനുള്ള പ്രത്യേക ഉപകണങ്ങളും ഉപയോഗിച്ചാണ് പൊലീസ് മൂല്യം കണക്കാക്കിയത്. തുളു മണ്ഡൽ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഒളിവിലാണ്. പൊലീസ് നടപടിയെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി രംഗത്തെത്തി.
Story Summary
Birbhum Police seized Rs 28.5 crore in cash and gold bars worth Rs 21.5 crore during a raid at the residence of Minar Mondal, a retired government bus driver and relative of illegal stone operator Tulu Mondal in Deucha, West Bengal. Chief Minister Suvendu Adhikari praised the police action.


