ന്യൂഡൽഹി: സിന്ധു നദി ജലകരാർ ഇന്ത്യ താൽക്കാലികമായി റദ്ദാക്കിയതിനെതിരെ പ്രകോപനപരമായ യുദ്ധഭീഷണിയുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി. എല്ലാ മുന്നണികളിലും ഇന്ത്യയുമായി യുദ്ധം ചെയ്യാൻ പാകിസ്താൻ സജ്ജമാണെന്നാണ് ബിലാവൽ ഭൂട്ടോ ഭീഷണി മുഴക്കിയത്. ഭീകരവാദത്തെ പാകിസ്താൻ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിൽ, 1960-ലെ സിന്ധു നദി ജലകരാർ നിർത്തിവെച്ച നടപടി തുടരുമെന്ന് കഴിഞ്ഞയാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതിന് പിന്നാലെയാണ് ബിലാവലിന്റെ പ്രതികരണം.(Bilawal Bhutto Threatens India With War Over Indus Waters Treaty Suspension)
26 പേരുടെ ജീവനപഹരിച്ച പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്താനെതിരെയുള്ള ശിക്ഷാ നടപടികളുടെ ഭാഗമായി 2025-ലാണ് ഇന്ത്യ ഈ നദീജല കരാർ താൽക്കാലികമായി മരവിപ്പിച്ചത്. ജലകരാറിലെ നിലപാടിൽ മാറ്റമില്ലെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്ത്യ ആവർത്തിച്ചിരുന്നു. ഇതിനെതിരെയാണ്, ഇന്ത്യ സിന്ധു നദിയിലെ വെള്ളത്തെ പാകിസ്താനെതിരെയുള്ള ‘ആയുധമാക്കാൻ’ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിലാവൽ ഭൂട്ടോ രംഗത്തെത്തിയത്. നദീജല അവകാശങ്ങളിൽ പാകിസ്താൻ ഒട്ടും വിട്ടുവീഴ്ച ചെയ്യില്ലെന്നും യുദ്ധത്തിന് തയ്യാറാണെന്നും ബിലാവൽ പറഞ്ഞു.
അതിനിടെ, ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ അവസാനിപ്പിക്കാതെ കരാറുമായി മുന്നോട്ട് പോകില്ലെന്ന നിലപാടിലാണ് ഇന്ത്യ.
Story Summary
PPP Chairman Bilawal Bhutto Zardari has threatened India with war after New Delhi reiterated that the 1960 Indus Waters Treaty remains suspended due to Islamabad’s support for cross-border terrorism. India had put the treaty in abeyance following the deadly 2025 Pahalgam terror attack. Indian intelligence sources dismissed Bhutto’s comments as inflammatory and baseless rhetoric.

