ബംഗളൂരു നഗരത്തിൽ ആദ്യമായി കാലുകുത്തിയ രണ്ട് കൗമാരക്കാർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമായ അനുഭവങ്ങൾ. ജോലി തേടി നഗരത്തിലെത്തിയ 16-18 വയസ്സുള്ള രണ്ട് കൗമാരക്കാരെയാണ് ഓട്ടോ ഡ്രൈവർ ഭീഷണിപ്പെടുത്തി 2,400 രൂപ തട്ടിയെടുത്തത് (Bengaluru Auto Extortion). സംഭവത്തിൽ സാനു എന്ന ടെക്കീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. 50 രൂപയ്ക്ക് ആറ്റിബെല്ലയിലേക്ക് കൊണ്ടുപോകാമെന്ന് സമ്മതിച്ച ഓട്ടോ ഡ്രൈവർ, യാത്രയുടെ അവസാനം 3,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
Bangalore auto walas are brutal to innocent people!
Hoping to earn their livelihood, two young boys from a village just reached SMVT railway station. They took an auto to Attibele as they wanted to go to Hosur.
After the ride, the auto driver demanded ₹3000 just for 35 km???…
— Sanu (@SanuThink) June 22, 2026
യഥാർത്ഥ നിരക്കിനേക്കാൾ വലിയ തുക ചോദിച്ചപ്പോൾ പരിഭ്രമിച്ച കൗമാരക്കാർ സാനുവിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചു. എന്നാൽ, ഓട്ടോ ഡ്രൈവർ ഇവരുടെ കൈയിൽ നിന്ന് ഫോൺ പിടിച്ചുവാങ്ങുകയും കോൾ കട്ടുചെയ്യുകയും ചെയ്തു. ഒരുപാട് കെഞ്ചിയതിന് ശേഷമാണ് പിന്നീട് 2,400 രൂപ നൽകി ഇവർക്ക് ഫോൺ തിരികെ ലഭിച്ചത്. കൈവശം പണമില്ലാത്തതുകൊണ്ട് യുപിഐ വഴിയാണ് പണം കൈമാറിയത്. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതം സാനു ബംഗളൂരു പോലീസിനെ ടാഗ് ചെയ്ത് പരാതി നൽകിയിട്ടുണ്ട്.
ഈ സംഭവം നഗരത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. ഓട്ടോ ഡ്രൈവർമാരുടെ ഇത്തരം ഗുണ്ടായിസങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്നാണ് സോഷ്യൽ മീഡിയയുടെ ആവശ്യം. ബംഗളൂരുവിലെ ഓട്ടോ ഡ്രൈവർമാരുടെ പേരിൽ പലപ്പോഴും ഇത്തരം പരാതികൾ ഉയരാറുണ്ടെങ്കിലും, അപരിചിതരായ കൗമാരക്കാരോട് കാണിച്ച ഈ ക്രൂരത അങ്ങേയറ്റം അപലപനീയമാണെന്നാണ് ഉയരുന്ന അഭിപ്രായം. സംഭവത്തിൽ യുപിഐ ഐഡി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
Summary: A viral social media post by a Bengaluru techie has alleged that an auto-rickshaw driver extorted Rs 2,400 from two teenagers who had arrived in the city to find work. The driver, who initially agreed to a fare of Rs 50 per head, later demanded Rs 3,000 at the destination and even snatched the boys’ mobile phone when they tried to call for help. The techie has shared the UPI transaction details with Bengaluru Police, urging strict action against the driver for this traumatic incident of extortion.

