കൊൽക്കത്തയ്ക്ക് സമീപമുള്ള ബരുയിപ്പൂരിൽ 12 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സുഹൃത്തിന് സമ്മാനം വാങ്ങാൻ പുറത്തുപോയ പെൺകുട്ടിയെ ശനിയാഴ്ച മുതൽ കാണാനില്ലായിരുന്നു. പിന്നീട് ചാക്കിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയതോടെ നാട്ടുകാർ പ്രകോപിതരായി. കൊലപാതകത്തിലും ബലാത്സംഗത്തിലും ഉൾപ്പെട്ടുവെന്ന് സംശയിക്കുന്ന ഒരു വ്യക്തിയെ നാട്ടുകാർ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. (Baruipur Girl Murder)
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് പ്രദേശത്ത് വലിയ പ്രക്ഷോഭമാണ് നടന്നത്. നാട്ടുകാർ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും പോലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തു. പ്രെസിഡൻസി റേഞ്ച് ഐ.ജി.പി കങ്കാർപ്രസാദ് ബറൂയിയുടെ നേതൃത്വത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ഉറപ്പിന് ശേഷമാണ് നാട്ടുകാർ പിരിഞ്ഞുപോയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു.
ഈ വിഷയത്തിൽ ബംഗാൾ സർക്കാർ വലിയ രാഷ്ട്രീയ വിവാദത്തിലേക്കാണ് നീങ്ങുന്നത്. മമതാ ബാനർജിയെ സന്ദർശിക്കാൻ അനുവദിക്കാതെ വീട്ടുതടങ്കലിൽ വെച്ചതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി സർക്കാരിന്റെ ഭരണത്തിൽ സ്ത്രീകൾക്ക് സുരക്ഷയില്ലെന്നും തൃണമൂൽ നേതാക്കൾ വിമർശിച്ചു. അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പെൺകുട്ടിയുടെ പിതാവിനെ നേരിട്ട് വിളിച്ച് ഉറപ്പുനൽകി.
Summary: The brutal murder of a 12-year-old girl, whose body was found stuffed in a sack in Baruipur, West Bengal, has triggered violent public protests and the lynching of a suspect by local residents. Four individuals have been arrested in connection with the case, while police await autopsy results to confirm sexual assault. The incident has intensified political tensions in the state, with the opposition TMC accusing the BJP government of failing to ensure women’s safety and alleging that former CM Mamata Banerjee was placed under house arrest to prevent her from visiting the grieving family.

