ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (SP) പിളർപ്പുണ്ടാകുമെന്ന യുപി മന്ത്രി ഓം പ്രകാശ് രാജ്‌ഭറിന്റെ അവകാശവാദത്തെ തള്ളി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (Akhilesh Yadav on SP Split). “ഭയക്കുന്നവർ ഓടിപ്പോകും” എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. തൃണമൂൽ കോൺഗ്രസിനെപ്പോലെ സമാജ്‌വാദി പാർട്ടിയും പിളരുമെന്ന രാജ്‌ഭറിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പാർട്ടി നേതാവ് രാം ഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും, പാർട്ടിയിലെ ചില നേതാക്കൾ ബിജെപിയിൽ ചേരാൻ സന്നദ്ധത അറിയിച്ച് കത്ത് കൈമാറിയെന്നുമാണ് മന്ത്രി രാജ്‌ഭറിന്റെ ആരോപണം. എന്നാൽ ഈ വാദങ്ങൾ രാം ഗോപാൽ യാദവ് പൂർണ്ണമായും നിഷേധിച്ചു. താൻ അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ടോ എന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും, രാജ്‌ഭറിന്റെ വാക്കുകളെ ആരും ഗൗരവമായി എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി എപ്പോഴും പാർട്ടികളെ പിളർത്താൻ ശ്രമിക്കാറുണ്ടെന്നും, എന്നാൽ തങ്ങളെപ്പോലെയുള്ള ധീരരായ ആളുകൾക്ക് മാത്രമേ ബിജെപിക്കെതിരെ പോരാടാൻ കഴിയൂ എന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
Summary: Samajwadi Party chief Akhilesh Yadav has dismissed UP Minister Om Prakash Rajbhar’s claim that the SP will split, asserting that only those who are afraid will leave. While Rajbhar alleges that senior SP leaders are in talks to join the BJP, the SP leadership has categorically denied these claims, labeling them as baseless rumors aimed at creating political instability.

