കൽപ്പറ്റ: വയനാട് മേപ്പാടി – കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ അങ്ങേയറ്റം ദാരുണവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(Wayanad Kalladi Landslide Opposition Leader Pinarayi Vijayan Demands Financial Aid)
മണ്ണിനടിയിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും എത്രയും വേഗം പുറത്തെടുക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. നിലവിൽ രക്ഷാപ്രവർത്തനം ശക്തമായി തുടരാനും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുമുള്ള ഘട്ടമാണിത്. സർക്കാരിന്റെയും ദുരന്തനിവാരണ വകുപ്പിന്റെയും എല്ലാവിധ രക്ഷാപ്രവർത്തനങ്ങൾക്കും പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണ അറിയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ്, പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി വിദഗ്ദ്ധ ചികിത്സയും അടിയന്തര ധനസഹായവും ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതില്‍ ബന്ധപ്പെട്ടവരുടെ ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള വീഴ്ചയോ കുറ്റകരമായ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് സർക്കാർ ഗൗരവപൂര്‍വ്വം പരിശോധിക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Story Summary
Opposition Leader Pinarayi Vijayan termed the Wayanad Kalladi landslide deeply tragic and shocking, urging the government to provide immediate financial assistance to the families of the deceased. Offering the opposition’s full support to the ongoing rescue operations, he demanded free expert medical care for the injured. He also called for a serious investigation into whether any criminal negligence or lapses in safety measures occurred at the tunnel construction site.

