തിരുവനന്തപുരം: വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നത് നീളുന്നു. മുന്നണിക്കുള്ളിലെ വകുപ്പുവിഭജന ചർച്ചകൾ പൂർണ്ണമായി പരിഹരിക്കാൻ കഴിയാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഉന്നതവിദ്യാഭ്യാസ, ഫിഷറീസ് വകുപ്പുകളെച്ചൊല്ലിയാണ് പ്രഖ്യാപനം വൈകിക്കുന്നത്.(VD Satheesan Cabinet Portfolio Allocation Delayed Due To Dispute Between Congress And Muslim League)
തുടക്കത്തിൽ ഉണ്ടായ ധാരണ പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് ലീഗിൽ നിന്ന് ഏറ്റെടുത്ത് കോൺഗ്രസിന് നൽകാനായിരുന്നു കോൺഗ്രസ് നീക്കം. എന്നാൽ, ഈ പ്രധാന വകുപ്പ് വിട്ടുനൽകണമെങ്കിൽ പകരം കോൺഗ്രസിന്റെ കൈവശമുള്ള ഫിഷറീസ് വകുപ്പ് വേണമെന്ന നിലപാടിലാണ് ലീഗ്.
തനിക്ക് അനുവദിച്ച കൃഷി വകുപ്പിനോട് ടി. സിദ്ധിഖിനുള്ള വിയോജിപ്പും ചർച്ചകളെ ബാധിച്ചിട്ടുണ്ട് എന്നാണ് സൂചന. ലീഗുമായുള്ള ഉഭയകക്ഷി ചർച്ചകളിലൂടെയും മുന്നണിയിലെ സമവായത്തിലൂടെയും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. വകുപ്പുകൾ സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇന്നുതന്നെ പുറത്തിറങ്ങുമെന്നാണ് സൂചന.
Story Summary
The official notification regarding the portfolio allocation in the V D Satheesan cabinet is delayed due to a dispute between Congress and the Muslim League. While Congress wants to take over the Higher Education department for Roji M John, the League is demanding the Fisheries department in return, which is being opposed by Congress and the Latin Catholic Church.

