തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ ആദ്യ പ്രഖ്യാപനമായ കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ സ്ത്രീയാത്ര പദ്ധതി വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന് ടി. പി. രാമകൃഷ്ണൻ. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനോട് മുന്നണിക്ക് യോജിപ്പാണുള്ളത്. എന്നാൽ ഇതിലൂടെ ഉണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(TP Ramakrishnan Questions KSRTC Free Women Travel Scheme And Demands Asha Worker Wage Hike)
പദ്ധതി നടപ്പിലാക്കുമ്പോഴും ജീവനക്കാരുടെ ശമ്പളവും പെൻഷനും കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മുഖ്യമന്ത്രി വി. ഡി. സതീശൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശാവർക്കർമാരുടെ വേതന വർദ്ധനവിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. വാഗ്ദാനം ചെയ്തിരുന്ന 21,000 രൂപ നൽകണമെന്നും, 3,000 രൂപ മാത്രം വർദ്ധിപ്പിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
സി.പി.എമ്മിൽ നേതൃമാറ്റം ഉണ്ടാകുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ടി. പി. രാമകൃഷ്ണൻ പൂർണ്ണമായും തള്ളിപ്പറഞ്ഞു. നിലവിൽ പാർട്ടിയിൽ യാതൊരുവിധ നേതൃമാറ്റത്തിന്റേയും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Summary
T P Ramakrishnan stated that while the front supports free travel for women, the UDF government must clarify how it intends to offset the financial burden on KSRTC. He also urged the government to fulfill its poll promise of ₹21,000 for ASHA workers instead of the current ₹3,000 hike, while dismissing media rumors about a leadership change in the CPM following the election defeat.

