തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു (Mundathicode Explosion). തിങ്കളാഴ്ച പുറത്തുവന്ന ഡിഎൻഎ പരിശോധനാ ഫലത്തിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി തിരിച്ചറിഞ്ഞതോടെയാണിത്. മൃതദേഹങ്ങൾ പൂർണ്ണമായും തകർന്ന നിലയിലായിരുന്നതിനാൽ ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമേ ആളെ തിരിച്ചറിയാൻ സാധിക്കുമായിരുന്നുള്ളൂ.
പുതൂർക്കര അരങ്ങത്ത് വീട്ടിൽ ബാബുവിന്റെ മകൻ അഭിജിത്ത് (27), തൃശ്ശൂർ മനക്കൊടി സ്വദേശി വിഷ്ണു വിനോദ് (35), തൃശ്ശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷ് (42), തൃശ്ശൂർ തെക്കുംകര സ്വദേശി സുരേഷ് (50) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് തിരിച്ചറിഞ്ഞത്.
സ്ഫോടനത്തിന്റെ തീവ്രതയിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഇവ കണ്ട് തിരിച്ചറിയാൻ സാധിക്കാത്തതിനെത്തുടർന്ന് ബന്ധുക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ഈ പരിശോധനാഫലം ലഭ്യമായതോടെയാണ് കാണാതായ നാലുപേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അതേസമയം , സ്ഫോടനത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുകയാണ്. വെടിമരുന്ന് ശാലയുടെ ലൈസൻസ് നിബന്ധനകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
Story Summary: The death toll in the Mundathicode fireworks unit explosion in Thrissur has officially risen to 17. Four more victims—Abhijith (27), Vishnu Vinod (35), Gireesh (42), and Suresh (50)—were identified on Monday through DNA testing of body parts recovered from the blast site. Due to the intensity of the explosion, visual identification was impossible, necessitating scientific verification. Investigations by both the magistracy and Crime Branch are ongoing.

