Description
Digital Voice of Kerala
Sunday, June 28, 2026

Digital Voice of Kerala
HomeKeralaതിരുവനന്തപുരം നഗരസഭയിലെ അവിശ്വാസ പ്രമേയം: UDFനെ LDF പിന്തുണയ്ക്കില്ല, നിർണ്ണായക തീരുമാനം...

തിരുവനന്തപുരം നഗരസഭയിലെ അവിശ്വാസ പ്രമേയം: UDFനെ LDF പിന്തുണയ്ക്കില്ല, നിർണ്ണായക തീരുമാനം | Thiruvananthapuram Corporation

🎙️ Latest Podcast

തിരുവനന്തപുരം: യുഡിഎഫ് തിരുവനന്തപുരം നഗരസഭയിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനം. യുഡിഎഫുമായി ചേർന്ന് അവിശ്വാസ പ്രമേയ നീക്കത്തിന് ഇറങ്ങുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.(Thiruvananthapuram Corporation, LDF decides against supporting UDF no confidence motion)

101 അംഗങ്ങളുള്ള കൗൺസിലിൽ ഒരു അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെങ്കിൽ കുറഞ്ഞത് 34 അംഗങ്ങളുടെ ഒപ്പ് ആവശ്യമാണ്. യുഡിഎഫിന് 20 അംഗങ്ങളും എൽഡിഎഫിന് 29 അംഗങ്ങളുമാണുള്ളത്. തനിയെ പ്രമേയം കൊണ്ടുവരാൻ ഇരുപക്ഷത്തിനും കഴിയില്ലെന്നിരിക്കെ, എൽഡിഎഫിന്റെ പിന്തുണയില്ലാതെ യുഡിഎഫിന്റെ നീക്കം ഫലപ്രദമാകില്ല.

കൂടാതെ, അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കണമെങ്കിൽ കൗൺസിൽ യോഗത്തിൽ ക്വാറം തികയേണ്ടതുണ്ട്. ഭരണപക്ഷമായ ബിജെപി കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ സഭയിൽ ക്വാറം തികയുകയുമില്ല. ഭരണപക്ഷത്തിന് നിലവിൽ 50 അംഗങ്ങളാണുള്ളത്. എൽഡിഎഫും യുഡിഎഫും ചേർന്ന് 49 അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്ര അംഗത്തിന്റെ നിലപാട് കൂടി നിർണ്ണായകമാകും. അവിശ്വാസ പ്രമേയം പാസാകണമെങ്കിൽ ഹാജരായവരിൽ 50 ശതമാനത്തിലധികം വോട്ട് ലഭിക്കേണ്ടതുമുണ്ട്.

Story Summary

The LDF has decided not to support the UDF’s no-confidence motion against the BJP-led Thiruvananthapuram Corporation, citing potential negative political repercussions. With neither opposition front having the required number of members to initiate or pass the motion independently, and the possibility of a lack of quorum, the move faces significant procedural hurdles.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.