Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala
HomeKeralaഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി;...

ഷുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി; റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവ് | Shuhaib murder case

🎙️ Latest Podcast

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ്.പി. ഷുഹൈബ് വധക്കേസിൽ വിചാരണ കോടതിയിൽ നിന്ന് അതീവ നിർണ്ണായകമായ നടപടി. ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി. ജാമ്യം റദ്ദാക്കിയതിനൊപ്പം പ്രതികളെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യാനും കോടതി പോലീസിന് കർശന നിർദ്ദേശം നൽകി.(Shuhaib murder case, Court Cancels Bail Of Akash Thillankeri And All Other Accused )

നിലവിലെ കോടതിയിൽ നടക്കുന്ന വിചാരണ തടസ്സപ്പെടുത്താനും വൈകിപ്പിക്കാനും പ്രതികൾ ശ്രമിക്കുന്നു എന്ന് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഈ കടുത്ത നടപടി. ഷുഹൈബ് വധക്കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്നും മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രതികൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഈ നീക്കത്തിന് പിന്നാലെയാണ് കോടതി പ്രതികൾക്ക് നൽകിയിരുന്ന ജാമ്യാനുകൂല്യം റദ്ദാക്കിയത്. കേരളം ഉറ്റുനോക്കുന്ന ഷുഹൈബ് വധക്കേസിൽ കോടതിയിൽ ഔദ്യോഗികമായി വിചാരണ ആരംഭിച്ചിരുന്നു. വിചാരണയുടെ ആദ്യ ഘട്ടത്തിൽ തന്നെ പ്രതികൾക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികളെ കോടതിയിൽ വെച്ച് പ്രധാന സാക്ഷി കൃത്യമായി തിരിച്ചറിഞ്ഞിരുന്നു.

Story Summary

The Court took an extraordinary step by cancelling the bail of all accused, including prime accused Akash Thillankeri, in the 2018 Shuhaib murder case. The court also directed the police to remand the accused after they moved a petition seeking to transfer the ongoing trial to another court, right after a key eyewitness identified the first five accused during execution of the trial.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.