ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച ആരോപണവുമായി ബന്ധപ്പെട്ട് വിദ്യാർഥി പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് കൈമാറിയതായി ധർമേന്ദ്ര പ്രധാൻ സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. (Dharmendra Pradhan Resignation)
കഴിഞ്ഞ ദിവസങ്ങളായി ജന്തർ മന്തറിലടക്കം തുടരുന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ ധർമേന്ദ്ര പ്രധാൻ്റെ രാജിയായിരുന്നു പ്രധാന ആവശ്യം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ രാജി പ്രഖ്യാപനം വന്നത്. “കഴിഞ്ഞ പത്ത് ദിവസത്തെ സംഭവവികാസങ്ങൾ ഏറെ വേദനിപ്പിക്കുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിമാനത്തിന്റെ വിഷയമല്ല. ഇന്ത്യയുടെ യുവശക്തിയാണ് രാജ്യത്തിന്റെ യഥാർഥ കരുത്ത്. രാജ്യത്തെ യുവാക്കളെ ആശയക്കുഴപ്പത്തിന്റെ ചക്രവ്യൂഹത്തിൽ അകപ്പെടാൻ അനുവദിക്കില്ല എന്നതാണ് എന്റെ തീരുമാനം” – ധർമേന്ദ്ര പ്രധാൻ എക്സിൽ കുറിച്ചു.
— Dharmendra Pradhan (@dpradhanbjp) July 25, 2026
ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രൂപപ്പെട്ട സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കരുതെന്നും രാജ്യത്തിന്റെ ഐക്യം നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വിദ്യാർഥിയുടെ പോലും ഭാവി നിയമപ്രശ്നങ്ങളിൽ കുടുങ്ങരുതെന്നും കുട്ടികൾ പഠനത്തിലും കരിയർ നിർമാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ആഴ്ചകളായി വിദ്യാർഥി സംഘടനകളും പ്രതിപക്ഷ പാർട്ടികളും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരങ്ങൾക്കൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം വന്നിരിക്കുന്നത്.
Summary: Union Education Minister Dharmendra Pradhan has announced his resignation amid intense student protests over alleged NEET-UG paper leaks. He said he has sent his resignation to Prime Minister Narendra Modi, citing the need to protect students’ future and national unity.


