കൊല്ലം: സ്കൂൾ ഗേറ്റിന് മുന്നിൽ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെൻറിനെയും പ്രതിചേർത്തു. സെക്യൂരിറ്റി ജീവനക്കാരന് പുറമെയാണിത്.(School management also accused in incident where headmistress was stopped for wearing churidar)
ആദ്യം സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ മാത്രമായിരുന്നു കേസ്. എന്നാൽ മാനേജരുടെ നിർദ്ദേശപ്രകാരമാണ് താൻ അധ്യാപികയെ തടഞ്ഞതെന്ന് ശശാങ്കൻ പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മാനേജ്‌മെന്റിനെതിരെ പ്രേരണാക്കുറ്റം ചുമത്തിയത്.
ചുരിദാർ ധരിച്ച് സ്കൂളിലെത്തിയ പ്രധാനാധ്യാപികയെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് പൂട്ടി പുറത്ത് തടയുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പും വനിതാ കമ്മീഷനും സംഭവത്തിൽ പ്രത്യേക അന്വേഷണം ആരംഭിച്ചു.

