തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പുതിയ അന്വേഷണം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. കുറ്റപത്രം സമർപ്പിച്ച ശേഷം ഇക്കാര്യത്തിൽ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Sabarimala Gold Theft Case, Devaswom Minister Hints At Fresh Probe )
ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ. ഇനിയും നിരവധി സത്യങ്ങൾ പുറത്തുവരാനുണ്ട്. മുൻ മന്ത്രി വാസവൻ തന്നെ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എല്ലാം വൈകാതെ വെളിച്ചത്തുവരും, മന്ത്രി കൂട്ടിച്ചേർത്തു. അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണ സംഘം (SIT) സന്നിധാനത്ത് വീണ്ടും പരിശോധന നടത്തി. മിഥുനമാസ പൂജകൾക്കായി നട തുറന്ന സാഹചര്യത്തിലായിരുന്നു പരിശോധന.
ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിമാറ്റി ഉദ്യോഗസ്ഥർ തൂക്കം പരിശോധിച്ചു. തിരുവാഭരണ കമീഷണറുടെ സാന്നിധ്യത്തിൽ ലീഗൽ മെട്രോളജി വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കൃത്യമായ തൂക്കവും അളവുകളും പരിശോധിച്ചത്. കേസിൽ കൂടുതൽ വ്യക്തത വരുത്താൻ ആവശ്യമെങ്കിൽ വരും ദിവസങ്ങളിലും പരിശോധനകൾ തുടരാനാണ് എസ്ഐടിയുടെ തീരുമാനം.
Story Summary
Devaswom Minister K. Muraleedharan has indicated that the government is open to ordering a fresh probe into the Sabarimala gold theft case if any lapses are found in the ongoing investigation. Meanwhile, the Special Investigation Team (SIT) conducted a critical inspection at the Sannidhanam, weighing the temple’s gold prabhamandalam and door frames with the help of Legal Metrology officials, ahead of submitting their report to the High Court.

