കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണങ്ങൾ നേരിടുന്ന ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് കോടതി ചോദ്യമുയർത്തി.(S Sreejith DGP promotion, High Court Criticises Kerala Govt)
ഹർജി പരിഗണനയിലിരിക്കെ ധൃതിപിടിച്ച് എടുത്ത തീരുമാനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. എഡിജിപിയെ ഡിജിപിയായി ഉയർത്തുമ്പോൾ വിജിലൻസ് ക്ലിയറൻസ് വേണമെന്ന നിയമവും നിർദേശങ്ങളും പാലിക്കപ്പെട്ടില്ലെന്ന് കോടതി അതൃപ്തി രേഖപ്പെടുത്തി.
മുൻകൂട്ടി അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണവും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയത്. എഡിജിപി എം.ആർ. അജിത് കുമാർ സസ്പെൻഷനിലായ സാഹചര്യത്തിലാണ് ശ്രീജിത്തിന് പദവിയുയർച്ച ലഭിച്ചത്.
Story Summary
The Kerala High Court strongly criticized the state government’s decision to promote Jail Chief S. Sreejith to the rank of DGP while allegations against him remain under consideration. The court stated that rules requiring vigilance clearance were violated and questioned the haste in granting the promotion.


