ഇടുക്കി : കോളപ്ര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിലും പ്രഖ്യാപിക്കപ്പെട്ട വിജിലൻസ് അന്വേഷണത്തിലും പ്രതികരണവുമായി റോഷി അഗസ്റ്റിൻ. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിജിലൻസ് നടപടികളോട് കൃത്യമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(Roshy Augustine Vigilance Probe Tourism Project Controversy Kerala)
കോളപ്ര ടൂറിസം പദ്ധതിയിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും മുൻ മന്ത്രി കൂട്ടിച്ചേർത്തു. ഈ പദ്ധതിക്കായി സർക്കാരിന് മുതൽമുടക്കില്ലാത്തതിനാൽ തന്നെ സാമ്പത്തിക നഷ്ടവുമുണ്ടായിട്ടില്ലെന്ന് റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. പൊതുപ്രവർത്തന ജീവിതത്തിന് കരിനിഴൽ വീഴ്ത്താൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
കോളപ്ര ടൂറിസം പദ്ധതിയുടെ മറവിൽ 112 കോടി രൂപയുടെ ഭീമമായ ക്രമക്കേട് നടന്നതായാണ് ആരോപണം ഉയർന്നിട്ടുള്ളത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആറാം നാളിലാണ് മുൻ മന്ത്രിക്കെതിരെ ഈ നിർണ്ണായക നീക്കമെന്നത് ശ്രദ്ധേയമാണ്.
Story Summary
Former Minister and Kerala Congress (M) leader Roshy Augustine welcomed the Vigilance probe into the alleged ₹112 crore irregularity in the Kolapra tourism project. Denying any wrongdoing, Augustine clarified that the project involved no government investment or financial loss, and the state was instead set to receive 3.5% of the total revenue. Following a complaint filed by Muttom native Baby Joseph over a contract awarded to FSIT Redefine Destinations Pvt Ltd, the newly formed UDF government has directed the Iduki Vigilance DYSP to pursue stringent actions if evidence emerges.

