തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ പ്രതിഷേധം ശക്തമാകുന്നു. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ സ്വകാര്യ ബസ് മേഖല പൂർണ്ണമായും തകരുമെന്നാണ് ബസ് ഉടമകളുടെ ആശങ്ക. തങ്ങളുടെ ഭാഗം കൂടി കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഉടമകൾ ആവശ്യപ്പെട്ടു.(Private Bus Owners Protest Against Free KSRTC Travel For Women In Kerala)
ജൂൺ 15 മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന ഈ പദ്ധതിയെക്കുറിച്ച് തങ്ങളുമായി യാതൊരുവിധ മുൻകൂർ കൂടിയാലോചനകളും സർക്കാർ നടത്തിയിട്ടില്ലെന്ന് ഇവർ പറയുന്നു. വിഷയത്തിലെ തങ്ങളുടെ ആശങ്കകൾ നേരിട്ടറിയിക്കാൻ ബസ് ഉടമകളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും നേരിൽ കണ്ട് ചർച്ച നടത്തും.
Story Summary
Private bus owners in Kerala have raised strong protests against the Chief Minister’s announcement of free KSRTC bus travel for women starting June 15. Claiming this move will ruin the private transport sector, bus operators are seeking an urgent meeting with the CM to demand tax and permit fee concessions.

