വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച കുടുംബങ്ങൾക്കായി സംസ്ഥാന സർക്കാർ കൽപ്പറ്റയിൽ ഒരുക്കിയ പുതിയ ടൗൺഷിപ്പിൽ താമസമാക്കിയവർക്കും മറ്റ് ദുരന്തബാധിതർക്കും ആശംസകളുമായി പിണറായി വിജയൻ. ടൗൺഷിപ്പിലെ പുതിയ വീടുകളിൽ ഗൃഹപ്രവേശനം നടത്തി താമസം ആരംഭിച്ച ദുരന്തബാധിത കുടുംബങ്ങളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.(Pinarayi Vijayan wishes Mundakkai landslide survivors moving into new Kalpetta township)
ഏറെ വേദനകളും വലിയ നഷ്ടങ്ങളും അതിജീവിച്ച ഈ കുടുംബങ്ങളുടെ ജീവിതത്തിൽ, ഇന്നത്തെ ഗൃഹപ്രവേശനം പുതിയൊരു തുടക്കത്തിന്റെ സന്തോഷം നിറയ്ക്കുന്നതാണെന്ന് ഫോൺ സംഭാഷണത്തിന് ശേഷം അദ്ദേഹം കുറിച്ചു. സുരക്ഷിതമായൊരു വീട് എന്നത് വെറും മതിലുകളും മേൽക്കൂരയും മാത്രമല്ല, അത് പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും പുതുജീവനുമാണ്. ആ സന്തോഷത്തിൽ ഹൃദയം നിറഞ്ഞ് പങ്കുചേരുന്നു. എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ നല്ലൊരു ജീവിതം ആശംസിക്കുന്നു, പിണറായി വിജയൻ വ്യക്തമാക്കി.
കൽപ്പറ്റയിൽ അത്യാധുനിക സൗകര്യങ്ങളോടെ സർക്കാർ തയാറാക്കിയ ടൗൺഷിപ്പിലേക്ക് ആദ്യഘട്ട കുടുംബങ്ങളാണ് താമസം മാറിയത്. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സുരക്ഷിതമായ പുനരധിവാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടൗൺഷിപ്പ് പദ്ധതി നടത്തിയത്.
Story Summary
Leader of the Opposition Pinarayi Vijayan extended his wishes to the survivors of the Mundakkai-Chooralmala landslide disaster who began moving into the government-built township in Kalpetta. Vijayan spoke to the families over the phone as they held housewarming ceremonies, noting that a safe home represents a fresh start full of hope and confidence.

