കണ്ണൂർ: പയ്യന്നൂരിൽ ചുണ്ടിലെ മുറിവിന് സ്റ്റിച്ച് ഇടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ പോലീസിന് കൈമാറും.(Payyanur toddler death, Medical Negligence Found In Payyanur Toddler Death Case Following Anesthesia)
ഈ ഔദ്യോഗിക റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കേസിൽ പോലീസിന്റെ തുടർനടപടികൾ. അതിനിടെ, കേസിൽ പ്രതി ചേർക്കപ്പെട്ട അനസ്തേഷ്യോളജിസ്റ്റ് മുൻകൂർ ജാമ്യം തേടി തലശ്ശേരി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
പയ്യന്നൂർ സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ ഏക മകൻ ദേവാൻഷ് ശൗര്യയാണ് ചികിത്സാ പിഴവിനെ തുടർന്ന് മരണപ്പെട്ടത്. കളിക്കുന്നതിനിടെ വീണ് കുട്ടിയുടെ ചുണ്ടിനും താടിക്കും പരിക്കേറ്റിരുന്നു.
Story Summary
An expert medical committee has found negligence by doctors in the death of a 1.5-year-old boy who passed away following anesthesia administration for a minor lip injury. The committee’s report will soon be handed over to the police for further action, while the accused doctor has approached the Thalassery court for anticipatory bail.


