തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് അച്ചടിച്ച ശേഷം വിതരണം ചെയ്യാതിരുന്ന പാർട്ടി മുഖപത്രത്തിൻ്റെ നടപടിയിൽ പ്രതികരണവുമായി സി.പി.എം. നേതാവ് പി. രാജീവ്. പത്രം സപ്ലിമെന്റില്ലാതെയാണ് ഇന്ന് പുറത്തിറങ്ങിയതെന്ന കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പി. രാജീവ് പറഞ്ഞു.(P Rajeev Reacts To CPM Mouthpiece VS Achuthanandan Supplement Controversy)
വി.എസിനെ പാർട്ടിക്ക് മറക്കാൻ സാധിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. വി.എസിന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമ്മക്കുറിപ്പായിരുന്നു വാരാന്തപ്പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ അവസാന നിമിഷം ഇതിന്റെ വിതരണം തടയുകയായിരുന്നു.
എല്ലാ ഞായറാഴ്ചകളിലും പതിവുള്ള വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ഇന്ന് പാർട്ടി പത്രം പുറത്തിറങ്ങിയത്. വിതരണം തടഞ്ഞതിന് പിന്നാലെ ‘സാങ്കേതിക പിഴവ് മൂലം ഇന്ന് വാരാന്തപ്പതിപ്പ് ഉണ്ടായിരിക്കുന്നതല്ല’ എന്നൊരു വിശദീകരണ അറിയിപ്പും പത്രത്തിൽ നൽകിയിരുന്നു. വിഎസിനെക്കുറിച്ചുള്ള പ്രത്യേക പതിപ്പ് പിടിച്ചുവെച്ചത് രാഷ്ട്രീയ പശ്ചാത്തലത്തിൽ വലിയ ചർച്ചയായി മാറുകയാണ്.
Story Summary
P. Rajeev reacted to the controversy involving CPM Mouthpiece withholding its Sunday supplement on VS Achuthanandan, stating he was unaware of the development while questioning how the party could ever forget the veteran leader. The printed weekly edition featuring a memoir by VS’s former press secretary KV Sudhakaran was held back at the last minute, with the daily citing a technical error.


