കൊച്ചി: കെ-റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ എഴുതിത്തള്ളണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ല, കോടതിയാണെന്ന് പി. രാജീവ്. കേസുകൾ എഴുതിത്തള്ളാൻ സംസ്ഥാന സർക്കാരിന് താൽപ്പര്യമുണ്ടാകാം, എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ ഉത്തരവ് പുറപ്പെടുവിക്കേണ്ടത് കോടതിയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.(P Rajeev on K-Rail protest cases, says Court Decides Scrapping Of Cases Not Government)
ശബരിമല കേസുകളുടെ കാര്യത്തിലും ഇതേ നിലപാടാണ് എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും പി. രാജീവ് കൂട്ടിച്ചേർത്തു. കെ-റെയിലിന് ബദലായി എന്ത് പദ്ധതിയാണ് നടപ്പാക്കുകയെന്ന് വ്യക്തമാക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ദുരൂഹമാണെന്ന് പി. രാജീവ് ആരോപിച്ചു. മലയിടംതുരുത്തിലെ ഭൂമി പ്രശ്നത്തിൽ മുൻ എൽ.ഡി.എഫ് സർക്കാർ ഇടപെട്ടിരുന്നുവെന്ന് പി. രാജീവ് അവകാശപ്പെട്ടു. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ കേസിൽ നിയമപരമായ അന്വേഷണം നടക്കട്ടെ എന്നും രാജീവ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഗതി നിരീക്ഷിച്ച ശേഷം രാഷ്ട്രീയ പ്രതികാര നടപടിയാണോ അല്ലയോ എന്ന് വിലയിരുത്താമെന്നും അദ്ദേഹം പ്രതികരിച്ചു.
Story Summary
CPM leader and former minister P Rajeev stated that the court, not the government, has the final authority to scrap K-Rail protest cases, citing Sabarimala as a precedent. He also termed the recent police action in Malayidamthuruthu mysterious and violent, while demanding that the UDF government reveal its alternative to the scrapped SilverLine project.

