Opposition Unions. പദ്ധതി നടപ്പിലാക്കുമ്പോൾ കെ.എസ്.ആർ.ടിസിക്ക് ഉണ്ടാകുന്ന ഭീമമായ സാമ്പത്തിക ബാധ്യത പൂർണ്ണമായും സർക്കാർ തന്നെ ഏറ്റെടുക്കണമെന്ന് സി.ഐ.ടി.യു ആവശ്യപ്പെട്ടു.(Opposition Unions Express Concern Over Free KSRTC Travel Scheme For Women Due To Huge Liability)
മുൻപ് യു.ഡി.എഫ് ഭരണകാലത്ത് പെൻഷൻ കൃത്യമായി ലഭിക്കാതെ 24 പേർ ആത്മഹത്യ ചെയ്ത സംഭവം ഇവർ ചൂണ്ടിക്കാട്ടി. അതേസമയം, ഈ അധികബാധ്യത മറികടക്കാൻ കെ.എസ്.ആർ.ടി.സിയെ സർക്കാർ ഏറ്റെടുക്കണമെന്ന് ബി.എം.എസ് ആവശ്യപ്പെട്ടു.
സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കി തുടങ്ങിയാൽ ടിക്കറ്റ് വരുമാനത്തിൽ മാത്രം കെ.എസ്.ആർ.ടി.സിക്ക് വലിയ തിരിച്ചടിയുണ്ടാകും. പദ്ധതി ആരംഭിച്ച് വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ ടിക്കറ്റ് വരുമാനത്തിൽ 112 കോടി രൂപയുടെ വരെ ഭീമമായ നഷ്ടം വരുമെന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക പ്രതിസന്ധി വിവരിച്ച് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ഗതാഗത വകുപ്പ് സെക്രട്ടറിക്ക് അടിയന്തര റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തോടെ മാത്രമായിരിക്കും പദ്ധതി നടപ്പിലാക്കുക.
Story Summary
Opposition unions CITU and BMS expressed concern over the free KSRTC travel scheme for women, demanding that the government absorb the financial liability. The scheme is projected to cause a ticket revenue loss of Rs 112 crore within three months, and the KSRTC MD has submitted a financial report to the cabinet for further decision.

