വയനാട്: വി. ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ ഗീതം പൂർണ്ണമായി ആലപിച്ചതിനെതിരെ വിമർശനവുമായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ പി. എ. മുഹമ്മദ് റിയാസ് രംഗത്ത്. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിലൂടെ ബോധപൂർവ്വം ഒരു വിഷയത്തെ മതപരമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Mohammed Riyas Criticizes Vd Satheesan Govt Swearing In Ceremony Over Vande Mataram Controversy)
ഇത് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നീക്കമാണിതെന്നും റിയാസ് ആരോപിച്ചു. വയനാട്ടിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽ ഡി എഫ് ആയിരുന്നു അധികാരത്തിലുണ്ടായിരുന്നതെങ്കിൽ വന്ദേമാതരത്തിന്റെ ആറു വരികളും ഇത്തരത്തിൽ ചടങ്ങിൽ ആലപിക്കില്ലായിരുന്നുവെന്ന് റിയാസ് വ്യക്തമാക്കി. വേദിയിൽ ഇരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രോട്ടോക്കോൾ ചട്ടങ്ങൾ പോലും ഒഴിവാക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Story Summary
Former Minister and CPM leader P A Mohammed Riyas criticized the new UDF government led by V D Satheesan for singing the full version of ‘Vande Mataram’ during the cabinet’s swearing-in ceremony. Speaking to the media in Wayanad, Riyas alleged that this was a political move to communalize the event and execute a Sangh Parivar agenda, adding that the LDF would never have permitted singing all six stanzas.

