കോട്ടയം: മുല്ലപ്പെരിയാർ സുരക്ഷാ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടിയിൽ കേന്ദ്ര സർക്കാർ തിരുത്തൽ വരുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തോട് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന്, സംസ്ഥാനത്തിന്റെ പ്രതിനിധിയെ നിർദ്ദേശിക്കാൻ കേന്ദ്ര സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.(Minister Mons Joseph Clarifies Mullaperiyar Representation And Liquor Policy)
കേന്ദ്രം ആവശ്യം പരിഗണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുമായി ചർച്ച നടത്തി എത്രയും വേഗം കേരളത്തിന്റെ പ്രതിനിധിയെ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. മദ്യനയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തത വരുത്തിക്കഴിഞ്ഞു.
മദ്യത്തിന്റെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കണമെന്നതാണ് പ്രഖ്യാപിത നിലപാട്. സംസ്ഥാനത്തിന് ദോഷകരമാകുന്ന യാതൊരു നടപടിയും മദ്യനയത്തിന്റെ കാര്യത്തിൽ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Summary
Water Resources Minister Mons Joseph announced that the Central government has responded positively to Kerala’s demand for representation in the Mullaperiyar security committee, inviting the state to suggest a new representative. Regarding the government’s liquor policy, he emphasized that the UDF will discuss all concerns to ensure the policy.

