കോഴിക്കോട്: ജില്ലയിൽ വീണ്ടും മലേറിയ റിപ്പോർട്ട് ചെയ്തു. ഒളവണ്ണ സ്വദേശിയായ 63-കാരനായ ചുമട്ടുതൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി കഠിനമായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. (Malaria Confirmed In Kozhikode Health Department Initiates Preventive Measures)
രോഗബാധിതനായ തൊഴിലാളി അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് താമസിക്കുന്നത്. അതിനാൽ, ഇവിടെയുള്ള ആർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടാകുമെന്നും, അതിലൂടെയാകാം ഇദ്ദേഹത്തിന് രോഗം പകർന്നതെന്നുമാണ് പ്രാഥമിക നിഗമനം. രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് പ്രദേശത്ത് ആരംഭിച്ചു.
എന്താണ് മലേറിയ?
അനോഫിലിസ് ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ വഴി പകരുന്ന ഒരു സാംക്രമിക രോഗമാണ് മലേറിയ. പ്ലാസ്‌മോഡിയം വിഭാഗത്തിൽപ്പെട്ട പരാദങ്ങളാണ് ഈ രോഗത്തിന് കാരണമാകുന്നത്. ശരീരത്തിൽ പ്രവേശിച്ച് 48 മുതൽ 72 മണിക്കൂറുകൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
Story Summary
Malaria has been confirmed in a 63-year-old headload worker in Olavanna, Kozhikode, who is currently undergoing treatment at the Beach Hospital. With this being the second case in the district following a similar incident in Thikkodi, health officials have initiated preventive measures, suspecting the transmission may be linked to areas with a high density of migrant workers.

