മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സി.പി.എം കമ്മിറ്റികളിൽ നേതൃത്വത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ സ്വാഭാവികമായ രാഷ്ട്രീയ പ്രക്രിയയായി കണ്ട് എം. സ്വരാജ്. പാർട്ടി യോഗങ്ങളിൽ നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉയരുമെന്നും അത്തരം ആഭ്യന്തര ജനാധിപത്യ വിമർശനങ്ങൾക്കും തിരുത്തലുകൾക്കുമായിട്ടാണ് യോഗങ്ങൾ ചേരുന്നതുതന്നെ എന്നും സ്വരാജ് വ്യക്തമാക്കി.(M Swaraj Post Election CPM Review And Criticisms Against Riyas)
പാർട്ടി കമ്മിറ്റികളിൽ എന്തോ അരുതാത്തത് സംഭവിച്ചു എന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ചർച്ചകളെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. അതിന്റെ പൊട്ടും പൊടിയുമാണ് പുറത്തുവരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുക്കരുത്. തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങൾ ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങരുത്. തിരഞ്ഞെടുപ്പിൽ ഏതെങ്കിലും ഒരു വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വരുത്തിത്തീർക്കുന്നത് ശരിയല്ല എന്നും സ്വരാജ് കൂട്ടിച്ചേർത്തു. ഒരു പുതിയ ഗവൺമെന്റ് അധികാരത്തിൽ വരുമ്പോൾ ജനങ്ങളുടെ ഇഷ്ടം നേടാൻ ഉതകുന്ന തീരുമാനങ്ങൾ എടുക്കുക സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ ശാപവാക്കുകൾ പറയാൻ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
Story Summary
CPM leader M Swaraj stated that the ongoing criticisms within party committees are natural and should not be confined to a single individual like former CM Pinarayi Vijayan. Swaraj affirmed that the LDF will act as a constructive opposition to the new UDF government and highlighted the social privilege enjoyed by Congress, which insulates its leaders from personal attacks like those faced by P A Mohammed Riyas.

