തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ റെയ്ഡുകളിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി എം. സ്വരാജ്. കേരളത്തിൽ കോൺഗ്രസുകാർ അധഃപതിച്ചിരിക്കുകയാണെന്നും കേന്ദ്രത്തിലെ സംഘപരിവാർ ഭരണകൂടത്തിന് കേരളത്തിൽ ചൂട്ടു കത്തിച്ചുകൊടുക്കുന്ന പണിയാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.(M Swaraj Criticizes Congress Over ED Raid On Pinarayi Vijayan Alleges CM VD Satheesan Nexus With Center)
വർഗീയ രാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഇടതുപക്ഷം എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. അതിനാലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്തെ വി.ഡി. സതീശൻ സർക്കാരും ഒരുമിച്ച് ചേർന്ന് ഇടതുപക്ഷത്തെ തകർക്കാൻ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ വേട്ടയാടലിനെതിരെ സാധാരണ ജനങ്ങൾ തെരുവിലിറങ്ങി അതിശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും എം. സ്വരാജ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിനകത്തും പുറത്തുമായി പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇന്ന് പുലർച്ചെ മുതൽ ഒരേസമയം ഇ.ഡിയുടെ പരിശോധന പുരോഗമിക്കുന്നത്. സംസ്ഥാന പോലീസിനെപ്പോലും മുൻകൂട്ടി അറിയിക്കാതെ അതീവ രഹസ്യമായാണ് കേന്ദ്ര സുരക്ഷാ സേനയുടെ അകമ്പടിയോടെ ഇ.ഡി ഉദ്യോഗസ്ഥർ പുലർച്ചെ 6 മണിക്ക് റെയ്ഡിനായി എത്തിയത്.
Story Summary
CPI(M) leader M Swaraj heavily criticized the Congress party following the ED raids at Opposition Leader Pinarayi Vijayan’s residences, calling them “pimps” for the ED in Kerala who are carrying torches for the Sangh Parivar. Swaraj alleged a nexus between the central government and CM VD Satheesan behind the highly secretive morning raids executed at 12 locations across the state, including Vijayan’s houses in Kannur and Thiruvananthapuram, and PA Muhammad Riyas’s house in Kozhikode.

