തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സർക്കാർ പ്രഖ്യാപനം യാഥാർത്ഥ്യത്തിലേക്ക്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള അന്തിമ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനായി ഇന്ന് ചേരുന്ന മന്ത്രിസഭായോഗം നിർണ്ണായകമാകും.(KSRTC Free Travel For Women Scheme Kerala Launch)
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്താനാണ് സർക്കാർ നീക്കം. ഓർഡിനറി സർവീസുകളിൽ മാത്രം പദ്ധതി നടപ്പിലാക്കുമ്പോൾ പ്രതിവർഷം ഏകദേശം 712 കോടി രൂപ സർക്കാരിന് അധിക ബാധ്യതയായി വരും. ഈ തുക കെഎസ്ആർടിസിക്ക് കൈമാറുന്നത് സംബന്ധിച്ച സാമ്പത്തിക റിപ്പോർട്ട് ധനകാര്യ സെക്രട്ടറി മന്ത്രിസഭയിൽ സമർപ്പിക്കും.
യുഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി, ജൂൺ 15 മുതൽ തന്നെ നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി വി.ഡി സതീശനും ഗതാഗത മന്ത്രി സി.പി ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ആദ്യ 100 ദിവസത്തെ പരീക്ഷണ ഘട്ടം സംബന്ധിച്ച് ധാരണയായത്.
Story Summary
The Kerala government is set to finalize guidelines for free travel for women in KSRTC buses during today’s cabinet meeting. The scheme is expected to launch on June 15, initially limited to ordinary services for the first 100 days to assess operational and financial feasibility.

