തിരുവനന്തപുരം: പി എസ് സി സമീപകാലത്ത് നടത്തിയ വിവിധ പരീക്ഷകൾക്കും നിയമനങ്ങൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് യു.ഡി.എഫ് സർക്കാർ ഒരുങ്ങുന്നു. വിഷയം പരിശോധിക്കാൻ ഒരു പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്. എന്നാൽ, പി.എസ്.സി ഒരു ഭരണഘടനാ സ്ഥാപനമായതിനാൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് മുന്നോടിയായി മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ടെന്ന് നിയമവകുപ്പ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.(Kerala PSC exam scam probe, Kerala Government Plans SIT Probe Into PSC Exam Irregularities)
ഈ സാഹചര്യത്തിൽ തുടർനടപടികൾക്കായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ (DGP) നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. അതേസമയം, നിർണ്ണായക മന്ത്രിസഭായോഗം നാളെയാണ് ചേരുന്നത്. ആക്ഷേപങ്ങൾ ശക്തമായതോടെ പി.എസ്.സി ആഭ്യന്തര വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സമീപകാലത്ത് നടന്ന പല നിയമനങ്ങൾക്കുമെതിരെ മുഖ്യമന്ത്രിക്ക് വ്യാപകമായ പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പി.എസ്.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ. കഴിഞ്ഞ പത്ത് വർഷത്തെ പി.എസ്.സി നിയമനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Story Summary
The UDF government in Kerala is considering the formation of a Special Investigation Team (SIT) to probe corruption allegations in recent PSC exams and appointments. Following a Right to Information (RTI) commission order to release answer sheets and interview marks for the Planning Board Industry and Infrastructure Chief rank list, the government has sought legal advice from the Director General of Prosecution.

