തിരുവനന്തപുരം: തെക്ക്-പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് ശക്തമായി തുടരുന്നു. സാധാരണയേക്കാൾ മൂന്ന് ദിവസം വൈകി എത്തിയ മൺസൂൺ ആദ്യദിവസങ്ങളിൽ തന്നെ അതിശക്തമായ മഴയാണ് കേരളത്തിൽ വിതയ്ക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Kerala Monsoon Rain Alert Orange Alert)
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്.
അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴയുടെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് തുടരും.
Story Summary
The southwest monsoon has intensified in Kerala, leading to an ‘Orange Alert’ in eight districts today, with an escalation to 11 districts tomorrow. Heavy rains are expected across the state for the next four days, and a ban on fishing remains in effect along the Kerala coast.

