തിരുവനന്തപുരം: ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ കോൺഗ്രസിൽ അസ്വസ്ഥതകൾ പുകയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് കെ.സി. പക്ഷത്തെ എം.എൽ.എമാർ അതൃപ്തി തുറന്നുപ്രകടിപ്പിച്ചു. പാർട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ മറികടന്നുവെന്ന് ഇവർ ആരോപിക്കുന്നു.(KC Venugopal Faction Expresses Dissatisfaction Over Kerala CM Selection)
കെ.സി. വേണുഗോപാലിനെതിരെ കേരളത്തിൽ വലിയ അപകീർത്തിപ്പെടുത്തൽ പ്രചാരണം നടന്നെന്നും, ഇതിന് പിന്നിൽ പ്രത്യേക കേന്ദ്രങ്ങൾ പ്രവർത്തിച്ചെന്നും എം.എൽ.എമാർ ആരോപിക്കുന്നു. കെ.സി.ക്കെതിരെ നടന്ന ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എം.എൽ.എമാർ രംഗത്തെത്തിയിട്ടുണ്ട്. അസ്വസ്ഥതകൾ പ്രകടിപ്പിക്കുമ്പോഴും പാർട്ടിയുടെ അന്തിമ തീരുമാനത്തെ മാനിക്കുന്നുവെന്ന് കെ.സി. പക്ഷം വ്യക്തമാക്കി.
അണികളിലും നേതാക്കളിലും അതൃപ്തി പുകയുമ്പോഴും തികഞ്ഞ പക്വതയാണ് കെ.സി. വേണുഗോപാൽ പുറത്തെടുക്കുന്നത്. ഹൈക്കമാൻഡ് തീരുമാനത്തെ പൂർണ്ണമനസ്സോടെ അംഗീകരിച്ച അദ്ദേഹം, താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും പാർട്ടിയാണ് വലുതെന്നും ആവർത്തിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് മറുപടി നൽകിയ അദ്ദേഹം, താൻ പാർട്ടിക്കൊപ്പം സജീവമായി തുടരുമെന്ന് വ്യക്തമാക്കി വിവാദങ്ങൾക്ക് വിട നൽകി.
Story Summary
Following V.D. Satheesan’s appointment as Kerala CM, supporters of K.C. Venugopal have expressed dissatisfaction, alleging that established norms were bypassed and that a coordinated campaign was run against their leader. Despite the internal dissent, Venugopal has maintained a composed stance, reaffirming his loyalty to the party and urging all members to accept the High Command’s decision.

