തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാരിന്റെ വകുപ്പ് വിഭജനം സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇന്ന് വൈകുന്നേരത്തോടെ പുറത്തിറങ്ങുമെന്ന് മന്ത്രി കെ. മുരളീധരൻ. സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് ദിവസമായിട്ടും വകുപ്പുകൾ പ്രഖ്യാപിക്കാത്തതിൽ യാതൊരുവിധ നാണക്കേടും വിചാരിക്കേണ്ടതില്ലെന്നും, ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയാക്കി എല്ലാ തർക്കങ്ങളും ഇന്നത്തോടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.(K Muraleedharan Promises Rigorous Probe In Sabarimala Gold Theft Case And Confirms Cabinet Portfolio Revisions)
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കള്ളന്മാരെ പൂട്ടുമെന്നും, പുതിയ മന്ത്രിമാരുടെ അനാവശ്യമായ ഔദ്യോഗിക യാത്രകൾ പൂർണ്ണമായും ഒഴിവാക്കുമെന്നും പറഞ്ഞ അദ്ദേഹം, സർക്കാരിന്റെ പണം ഉപയോഗിച്ചുള്ള ആഡംബരങ്ങൾ ഇല്ലാതാക്കി ചെലവ് ചുരുക്കൽ നയം നടപ്പിലാക്കുമെന്നും കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലയിൽ ജരണ്ടു മെഡിക്കൽ കോളേജ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ. മുരളീധരന് ആദ്യം വൈദ്യുതി വകുപ്പാണ് നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ കടുത്ത എതിർപ്പിനെത്തുടർന്ന് ആരോഗ്യ വകുപ്പ് നൽകാൻ ധാരണയായിരുന്നു.
Story Summary
Minister K Muraleedharan announced that the official portfolio notification will be released by evening, dismissing concerns over the delay. He promised a rigorous investigation into the Sabarimala gold scam to jail the culprits, alongside adopting austerity measures and pursuing a second medical college for Thiruvananthapuram. As Muraleedharan takes Health, discussions continue for the Devaswom and Fisheries portfolios, with the RSP’s Shibu Baby John emerging as a potential choice for Fisheries to appease the Latin Catholic Church.

