തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാത്തതിനെച്ചൊല്ലി അണികൾക്കും വോട്ടർമാർക്കും ഇടയിൽ ഉയർന്ന ചർച്ചകളിൽ നിലപാട് വ്യക്തമാക്കി പുതുപ്പള്ളി എം.എ.എ ചാണ്ടി ഉമ്മൻ. മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിനേക്കാൾ നല്ലത് എം.എൽ.എയായി പ്രവർത്തിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.(Chandy Oommen Clarifies Stance On Not Receiving Cabinet Berth In New UDF Government)
തന്റെ ഇടം ജനമനസ്സുകളിലാണ്. ഉമ്മൻ ചാണ്ടിയോടുള്ള ആഴത്തിലുള്ള സ്നേഹമാണ് ജനങ്ങൾ ഇന്നും തനിക്ക് നൽകിക്കൊണ്ടിരിക്കുന്നത്. മന്ത്രിപദവിയിലെത്തിയാൽ ജനങ്ങളിൽ നിന്ന് അകലാൻ സാധ്യതയുണ്ടെന്നും വികസന കാര്യങ്ങളിൽ പരിമിതികൾ വന്നേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. പാർട്ടിക്ക് അതിന്റേതായ ചില വ്യവസ്ഥകളുണ്ട്. മന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ തന്റെ പേരുണ്ടായിരുന്നെങ്കിൽ അത് നേതൃത്വം മുൻകൂട്ടി തന്നെ അറിയിക്കുമായിരുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
താൻ മന്ത്രിയാകുമെന്ന് മുഖ്യമന്ത്രിയോ മറ്റ് പാർട്ടി നേതൃത്വങ്ങളോ തന്നോട് ഒരിക്കൽപ്പോലും പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി. എന്നെ ഒരു മന്ത്രിയായി കാണണമെന്നത് ജനങ്ങളുടെ ആഗ്രഹമാണ്. അത് മാധ്യമങ്ങൾ വാർത്തയാക്കിയതാകാം. നിരവധി പേർ ഇക്കാര്യം എന്നോട് നേരിട്ടും വന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തിലും ദുഃഖത്തിലും ഒരുപോലെ ഒപ്പം നിന്നിട്ടുള്ള വ്യക്തിയാണ് ആന്റണി. അദ്ദേഹം ആവശ്യപ്പെട്ടതുകൊണ്ടാണ് ഇന്നലെ അദ്ദേഹത്തെ പോയി കണ്ടത്. കഴിഞ്ഞ ദിവസം പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പുതുപ്പള്ളിയിൽ നിന്ന് എത്തിയ വലിയൊരു ജനക്കൂട്ടത്തിനൊപ്പം സാധാരണക്കാരനായി നടന്നുപോയ ചാണ്ടി ഉമ്മന്റെ ചിത്രം ശ്രദ്ധേയമായിരുന്നു. എന്നാൽ ഇതിൽ പുതുമയൊന്നുമില്ലെന്നും എപ്പോഴും ജനങ്ങൾക്കൊപ്പം നടക്കാനാണ് തനിക്ക് താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
Puthuppally MLA Chandy Oommen stated that he prefers serving the public as an MLA rather than distancing himself from people by taking up a ministerial post. Clarifying that neither the Chief Minister nor the party leadership promised him a cabinet berth, he emphasized that positions within the Congress are accepted only when the organization decides.

