ആലപ്പുഴ: പിണറായി വിജയനെക്കുറിച്ച് പ്രതികരണവുമായി ജി സുധാകരൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉയർത്തിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ താൻ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്ന് ജി സുധാകരൻ വ്യക്തമാക്കി. പിണറായി വിജയനുമായി തനിക്ക് രാഷ്ട്രീയ വിയോജിപ്പുകൾ മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ പഴയ സ്നേഹം ഒരിക്കലും മറക്കില്ലെന്നും സുധാകരൻ പറഞ്ഞു.(G Sudhakaran Slams MV Govindan Defends Pinarayi Vijayan Calls For CPM Secretary Resignation)
പിണറായി വിജയൻ ഇപ്പോഴും പവർഫുൾ തന്നെയാണ്. അദ്ദേഹത്തിന്റെ പവറിന് യാതൊരു കുറവുമില്ല. എന്നാൽ മുൻപത്തെപ്പോലെയല്ല, ഇന്ന് പ്രതിപക്ഷ നേതാവായ മുൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കൂടെ ആളില്ലാത്ത അവസ്ഥയാണ്. മുൻപ് അദ്ദേഹത്തിന് ഒരു ആപത്ത് വരുമ്പോൾ പ്രതിരോധിക്കാൻ ഞങ്ങളെപ്പോലെയുള്ളവർ ഉണ്ടായിരുന്നു. ഇന്ന് കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് പിണറായി വിജയൻ ഉള്ളത്, ജി സുധാകരൻ ചൂണ്ടിക്കാട്ടി.
സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ അത്യന്തം രൂക്ഷമായ ഭാഷയിലാണ് സുധാകരൻ ആഞ്ഞടിച്ചത്. എം വി ഗോവിന്ദൻ വകതിരിവ് കാണിക്കണമെന്നും സെക്രട്ടറി സ്ഥാനത്തിരിക്കാൻ അയാൾക്ക് നാണമില്ലേയെന്നും സുധാകരൻ ചോദിച്ചു. താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്നാൽ എങ്ങനെയാണ് വർഗ്ഗവഞ്ചകനാവുക? നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദനാണ് യഥാർത്ഥ വർഗ്ഗവഞ്ചകൻ. ഗോവിന്ദന് പാർട്ടി നശിക്കട്ടെ എന്ന ചിന്തയാണ്. അയാൾ പറയുന്നത് ആർക്കെങ്കിലും മനസ്സിലാകുന്നുണ്ടോ? വായടയ്ക്കുന്നതാണ് അയാൾക്ക് നല്ലത്, സുധാകരൻ തുറന്നടിച്ചു.
Story Summary
Former CPM leader and Ambalappuzha MLA G Sudhakaran strongly criticized CPM State Secretary M V Govindan, calling him an incompetent “class betrayer” who should resign immediately after leading the party to election defeats. While launching this attack, Sudhakaran stated he holds no personal animosity towards Opposition Leader Pinarayi Vijayan, adding that while Pinarayi remains powerful, he unfortunately lacks capable people to defend him today.

