തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെതിരെ കർശന നടപടി സ്വീകരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. നടപടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി.(CPM To Take Action Against A Padmakumar Over Sabarimala Gold Theft case)
ഈ മാസം 15-ന് ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പത്മകുമാറിനെതിരെ പാർട്ടി തല നടപടിയുണ്ടാകുമെന്നാണ് സൂചന. ഇതുവരെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റിനിർത്തുക മാത്രമായിരുന്നു ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് പരാജയ അവലോകന റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വംതിരുത്തലുകൾ വരുത്തി.
ആരോപണത്തിൽ പാർട്ടി തലത്തിലുള്ള നടപടി ഒഴിവാക്കാനാകില്ലെന്ന സംസ്ഥാന കമ്മിറ്റിയുടെ കടുത്ത നിലപാടിനെത്തുടർന്നാണ് തീരുമാനം. വീഴ്ചകൾ ഏറ്റുപറയുന്നതിനിടെ വ്യക്തിപരമായ വിമർശനങ്ങൾ റിവ്യൂ റിപ്പോർട്ടിൽ ഉൾപ്പെടുത്താതിരിക്കാൻ നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ട്.
Story Summary
The CPM state leadership has directed the Pathanamthitta district committee to initiate disciplinary action against A. Padmakumar over allegations in the Sabarimala gold theft case. The party has also revised its election review report to acknowledge significant lapses, including the controversial candidacy of P.K. Shyamala in Taliparamba and failures in addressing political issues, as admitted by state secretary M.V. Govindan.

